ഇടുക്കിയിൽ മഴ ശക്തം; മൂന്നു ഡാമുകൾ തുറന്നു
ഇടുക്കിയിൽ മഴ ശക്തം; മൂന്നു ഡാമുകൾ തുറന്നു
Thursday, June 27, 2024 2:58 AM IST
തൊടുപുഴ: മഴ ശക്തമായതോടെ ഇടുക്കി ജില്ലയിലെ മലയോര മേഖല ഭീതിയുടെ നിഴലിൽ. രണ്ടു ദിവസമായി ഇവിടെ ശക്തമായ മഴയാണ് പെയ്യുന്നത്. പലയിടത്തും മണ്ണിടിഞ്ഞും കാറ്റിൽ മരങ്ങൾ കടപുഴകിയും വ്യാപകനാശം സംഭവിച്ചിട്ടുണ്ട്.

മരംവീണ് വൈദ്യുതിബന്ധം പലയിടത്തും താറുമാറായിട്ടുണ്ട്. ജില്ലയിൽ രാത്രി യാത്രാനിരോധനം തുടരുകയാണ്. ഗ്യാപ്റോഡിലൂടെയുള്ള യാത്രയ്ക്കും ജില്ലയിലെ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും ഇനിയരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. ജലനിരപ്പുയർന്നതിനെ തുടർന്നു ജില്ലയിൽ മൂന്ന് അണക്കെട്ടുകൾ തുറന്നു.

കല്ലാർകുട്ടി, ലോവർപെരിയാർ, മലങ്കര അണക്കെട്ടുകളാണ് തുറന്നത്. കല്ലാർകുട്ടി ഡാമിന്‍റെ രണ്ടു ഷട്ടറുകൾ 30, 60 സെന്‍റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മലങ്കര ഡാമിന്‍റെ മൂന്നു ഷട്ടറുകൾ ഒരുമീറ്റർ വീതമാണ് ഉയർത്തിയത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ രാത്രി യാത്രാ നിരോധനം

പത്തനംതിട്ട: മഴമൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവായി.

തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും 30 വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായിട്ടുണ്ട്. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനവും 30 വരെ നിരോധിച്ചു.

കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ ജില്ലയിലെ നദികളിൽ ജലനിരപ്പുയർന്നു.

മണിമല, പന്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പന്പയിൽ കുരുന്പൻമൂഴി, അറയാഞ്ഞാലിമൺ, മുക്കം കോസ് വേകൾ വെള്ളത്തിൽ മുങ്ങി. മണിയാർ സംഭരണിയുടെ നാല് ഷട്ടറുകൾ തുറന്നു. ചൊവ്വാഴ്ച രാത്രി മൂഴിയാർ ഡാമിന്‍റെ ഒരു ഷട്ടറും തുറന്നിരുന്നു. മൂഴിയാറിൽ നിലവിൽ റെഡ് അലർട്ട് നൽകിയിരിക്കുകയാണ്.

ഇടുക്കിയിൽ 2.14 അടി വെള്ളം കൂടി

മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തിപ്രാപിച്ചു. ഇടുക്കിയിൽ ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 2.14 അടിവെള്ളം ഉയർന്നു. ഇതോടെ ജലനിരപ്പ് 2331.70 അടിയായി. ഇതു സംഭരണശേഷിയുടെ 31.37 ശതമാനമാണ്. ജില്ലയിൽ ഇന്നലെ ഉച്ചയ്ക്കു മുന്പ് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും മഴ കനത്തു. ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.