കാനയിലൂടെ കരിഓയിൽ; കറുത്ത് ഒഴുകി പെരിയാർ
കാനയിലൂടെ കരിഓയിൽ; കറുത്ത് ഒഴുകി പെരിയാർ
Thursday, June 27, 2024 2:58 AM IST
ഏലൂർ: എടയാർ വ്യവസായമേഖലയിൽ പെരിയാർ കറുത്ത് ഒഴുകി. ഇതു ശ്രദ്ധയിൽപ്പെട്ട പരിസ്ഥിതിപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ പരിസരത്തെ കമ്പനിയിൽനിന്ന് കരിഓയിൽ  കാനയിലൂടെ പുഴയിലേക്ക് ഒഴുകുന്നതായി കണ്ടെത്തി.

ഇന്നലെ പുലർച്ചെ 2.45ഓടെയായിരുന്നു സംഭവം. വെള്ളത്തിൽ ഓയിലിന്‍റെ അംശമുണ്ടെന്നും പരിസ്ഥിതിപ്രവർത്തകർ പറഞ്ഞു. വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി പ്രാഥമിക അന്വേഷണം നടത്തി.

രാവിലെ ആറോടെ പരിസ്ഥിതിപ്രവർത്തകർ വീണ്ടും എത്തുമ്പോഴും കരിഓയിൽ കാനയിലൂടെ ഒഴുകുന്നുണ്ടായിരുന്നു. ഓയിൽ ഒഴുക്കിയശേഷം കാനയിൽ വെള്ളമടിച്ച് വൃത്തിയാക്കുകയാണ് കമ്പനി ചെയ്യുന്നത്.

അതിനാൽ ആർക്കും ഇതുവരെ സംശയമുണ്ടായില്ലെന്ന് അവർ പറഞ്ഞു. പിസിബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മാലിന്യം ഒഴുകുന്നതു നേരിൽ കാണുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും വിവിധ വകുപ്പ് വിദഗ്ധരും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കരിഓയിൽ പെരിയാറിലേക്ക് ഒഴുക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.