ടെക്സസ്: യുഎസ് സംസ്ഥാനങ്ങളായ ടെക്സസിലും അലബാമയിലും ഏതാനും മിനിറ്റികളുടെ വ്യത്യാസത്തിൽ രണ്ട് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി.
ഒരു വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ ടെക്സസിൽ ബ്ലെയ്ൻ മിലാമിനെ വിഷം കുത്തിവച്ചും ഗ്യാസ് സ്റ്റേഷൻ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അലബാമയിൽ ജോഫ്രി വെസ്റ്റിനെ നൈട്രജൻ വാതകം ഉപയോഗിച്ചുമാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
ഈ വർഷം ഒരേ ദിവസം രണ്ട് വധശിക്ഷകൾ നടപ്പാക്കുന്നത് ഇത് അഞ്ചാം തവണയാണ്. ഇതോടെ യുഎസിൽ ഈ വർഷം ആകെ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 33 ആയി.
2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മാറിയതാണ് വധശിക്ഷകൾ വർധിക്കാൻ കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Tags : Capital punishment USA