പാറ്റ്ന: മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ അവതരിപ്പിച്ച് ബിഹാറില്‍ ഇന്ത്യ സഖ്യം പ്രചാരണം ശക്തമാക്കുമ്പോഴും ഭരണംകിട്ടിയാല്‍ സംസ്ഥാനത്തെ ആര് നയിക്കും എന്നു പറയാനാകാതെ എന്‍ഡിഎ ക്യാന്പ്.
എന്‍ഡിഎ വിജയിച്ചാല്‍ നിതീഷ് മുഖ്യമന്ത്രിയാകില്ലെന്ന് പ്രചാരണവേളയില്‍ തേജസ്വി യാദവ് ഉറപ്പിച്ചുപറയുമ്പോഴും മറുപടി പറയാൻ ബിജെപിയും എൻഡിഎ നേതൃത്വവും തയാറാകുന്നില്ല.
നിതീഷ് കുമാർ മുഖ്യമന്ത്രിയാകില്ലെന്ന് ഉറപ്പാണെന്ന് തേജസ്വി വോട്ടർമാരോടു പറഞ്ഞുകഴിഞ്ഞു.
"ഗുജറാത്തില്‍നിന്നുള്ള രണ്ടുപേര്‍, മോദിയും അമിത് ഷായും ഡല്‍ഹിയിലിരുന്നു ബിഹാറിനെ നയിക്കാന്‍ പോവുകയാണ്. അതിനാൽ പുറത്തുള്ള ആളെയല്ല ഒരു ബിഹാറിയെ ആണ് മുഖ്യമന്ത്രിയായി ജനങ്ങൾ തെരഞ്ഞെടുക്കേണ്ടത്’-തേജസ്വി പറയുന്നു. അതേസമയം, രണ്ട് പൊതുയോഗങ്ങളില്‍ പ്രസംഗിച്ചുവെങ്കിലും മുഖ്യമന്ത്രി ആരാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞില്ല.
സമസ്തിപുരിലും ബേഗുസരായിയിലും മോദിയുടെ പ്രസംഗത്തിൽ നിതീഷ് സർക്കാർ തുടരുമെന്ന പരാമർശം മോദി നടത്തിയിട്ടില്ല.