x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സവർക്കറെക്കുറിച്ച് കേരളത്തിൽ പഠിപ്പിക്കും: കെ. സുരേന്ദ്രൻ


Published: October 26, 2025 02:11 AM IST | Updated: October 26, 2025 02:11 AM IST

കോഴിക്കോട്: വീർ സവർക്കറെയും ഡോക്ടർ ഹെഡ്ഗവാറിനെയും പണ്ഡിറ്റ് ദീൻദയാലിനെയുമെല്ലാംകുറിച്ച് കേരളത്തിൽ പഠിപ്പിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ.

ഇഷ്‌ടമില്ലാത്തവർ പഠിക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയത്തിൽ ഇപ്പോൾ കേരളം ശരിയായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ബിജെപിയുടെ നിലപാട് ശരിയായിരുന്നെന്ന് സംസ്ഥാന സർക്കാരും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും അംഗീകരിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.


കഴിഞ്ഞ നാല് വർഷക്കാലം എൻഇപിയുടെ ഭാഗമായുള്ള നൂതനമായ പദ്ധതികൾ ലക്ഷക്കണക്കിന് വരുന്ന വിദ്യാർഥികൾക്ക് ലഭിച്ചില്ല. ഇനിയെങ്കിലും സമയം വൈകിച്ച് കുട്ടികളെ ബുദ്ധിമുട്ടിക്കാതെ ഈ അധ്യയനവർഷം തന്നെ എൻഇപി നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം.

വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിധരിപ്പിച്ച ഇടതുപക്ഷമാണ് ഇപ്പോഴുള്ള വിവാദങ്ങളുടെ ഉത്തരവാദി. വിദ്യാഭ്യാസമന്ത്രി ദേശീയ വിദ്യാഭ്യാസനയത്തിൽ ഒരു തെറ്റുമില്ലെന്ന് പറയുന്നത് സ്വാഗതാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags : K. Surendran Savarker

Recent News

Up