സിഎച്ച്ആർ കേസ് വഴിത്തിരിവിൽ
Wednesday, July 24, 2024 10:57 PM IST
കെ.എസ്. ഫ്രാൻസിസ്

കട്ടപ്പന: സിഎച്ച്ആർ ( കാർഡമം ഹിൽ റിസർവ്, സംരക്ഷിത ഏലം മേഖല) വനഭൂമിയാണെന്ന വണ്‍ എർത്ത് വണ്‍ ലൈഫ് കേസ് ഓഗസ്റ്റ് 22ലേക്കു മാറ്റി. സിഎച്ച്ആർ ഭുമി സംബന്ധിച്ച രേഖകൾ റവന്യു, വനം വകുപ്പുകൾ രണ്ടുമാസത്തിനകം ഫയലായി സുപ്രീം കോടതിയിൽ സമർപ്പിക്കണമെന്നും ഇന്നലെ കേസ് പരിഗണിച്ച സുപ്രീംകോടതി ഉത്തരവിട്ടു. 2,15,720 ഏക്കർ സിഎച്ച്ആർ വനഭൂമിയാണെന്നും അവിടെ കൈയേറ്റങ്ങളാണ് നടന്നിട്ടുള്ളതെന്നും സർക്കാർ നൽകിയിട്ടുള്ള പട്ടയങ്ങളും പാട്ടങ്ങളും റദ്ദാക്കണമെന്നുമാണ് കോടതിയിൽ നിലവിലുള്ള കേസ്. (റിട്ട് പെറ്റീഷൻ - സിവിൽ നന്പർ 202, 1995).

ഇന്നലെ കേസ് പരിഗണിക്കുന്പോൾ ഭൂമി സംബന്ധിച്ച രേഖകൾ സെൻട്രൽ എംപവേർഡ് കമ്മിറ്റി മുന്പാകെ സമർപ്പിക്കാനാകില്ലെന്ന ഗവ. സെക്രട്ടറിയുടെ മറുപടിയിൽ, കോടതി അലക്ഷ്യ കേസ് എടുക്കാതിരിക്കാൻ കാരണകാണിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

മുന്നു സംഘടനകളാണ് നിലവിൽ സിഎച്ച്ആർ കേസിൽ കക്ഷിചേർന്നിട്ടുള്ളത്. അവർ സിഎച്ച്ആർ വനമല്ലെന്നു തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കി. സിഎച്ച് ആറിൽ റവന്യു വകുപ്പ് പട്ടയം നൽകിയിട്ടുണ്ടെന്നും അതിനാൽ തന്നെ ഭൂമി റവന്യുവിന്‍റെതാണെന്നുമാണ് ഉടുംബൻചോല കേന്ദ്രമായുള്ള ഒരു സംഘടന കോടതിയിൽ വാദിച്ചത്. ഏലം റിസർവ്, വനഭൂമിയല്ലെന്നാണ് കർഷക സംഘടനകളുടെ വാദം. സിഎച്ച്ആർ 334 ചതുരശ്ര മൈലാണെന്നും 1935ലെ രാജവിളന്പരത്തിലുണ്ട്. അതായത് മൂന്നരലക്ഷത്തിലേറെ ഏക്കർ സ്ഥലം. അതനുസരിച്ച് പരാതിക്കാരായ സംഘടന പറഞ്ഞിരുക്കുന്ന 2,15,720 ഏക്കർ എന്നത് മാനങ്കാണി കണക്കാണ്. ഇതിനായി പരാതിക്കാരനായ സംഘടന സുപ്രീം കോടതിയിലും സിഇസിലും സമർപ്പിച്ചിരിക്കുന്ന രേഖകൾ വ്യാജമാണെന്നും തെളിയുകയാണ്.

2024 ഏപ്രിൽ ഒന്നിന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച് കൗണ്ടർ അഫിഡവിറ്റിൽ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. 1897 ഓഗസ്റ്റ് 24ലെ ഗസറ്റ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന പ്രദേശം 15720 ഏക്കറാണെന്നും അതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തിന്‍റെ കോപ്പിയും സർക്കാർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 15720 ഏക്കർ ഏലം കൃഷിക്കു പട്ടയം കൊടുത്ത സ്ഥലമാണ്. പട്ടയം നൽകുന്നതിനായാണ് സർവേ നടത്തിയത്.


ഇവിടെ 1896ൽ ആദ്യം പട്ടയം നൽകുന്പോൾ 9860 ഏക്കർ സ്ഥലമാണ് ഉണ്ടായിരുന്നത്.അതിനുശേഷം 1897ലാണ് സിഎച്ച്ആർ വിളംബരം ഉണ്ടായത്. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് വനം എന്നു വാദിക്കുകയാണ് പരാതിക്കാരൻ. 1897 ഓഗസ്റ്റ് 24ലെ ഗസറ്റ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന പ്രദേശം 15720 ഏക്കറാണെന്നു (വനമാണെന്നല്ല) സർക്കാർ രേഖാമൂലം അഫിഡവിറ്റ് നൽകിയ സാഹചര്യത്തിൽ പരാതിക്കാർ സമർപ്പിച്ച രേഖ വ്യാജമാണെന്നു വ്യക്തമായി. രണ്ടുമാസത്തിനുള്ളിൽ ഭൂമിയെ സംബന്ധിച്ച വനം - റവന്യു രേഖകൾ കോടതി ആവശ്യപ്പെട്ടിരിക്കുന്നതിനാൽ സംസ്ഥാന സർക്കിന്‍റെ കോർട്ടിലാണ് ഇപ്പോൾ പന്തുള്ളത്.

മുന്പ് സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള രേഖകളിൽ കൃത്യത ഇല്ലെന്നും ആയതിനാൽ കൃത്യമായ അഫിഡവിറ്റ് സമർപ്പിക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മുന്പ് സംസ്ഥാന സർക്കാർ നൽകിയ അഫിഡവിറ്റിൽ സിഎച്ച്ആർ റവന്യു ഭൂമിയാണെന്നും മരങ്ങളുടെ സംരക്ഷണ ചുമതല മാത്രമാണ് വനം വകുപ്പിനെ ഏൽപ്പിച്ചിട്ടുള്ളതെന്നും പറഞ്ഞിട്ടുണ്ട്. സിഎച്ച്ആറിൽ ഏലം കൃഷിക്കു പാകമല്ലാത്ത പുൽമേടുകളും മറ്റും ഡി റിസർവ് ചെയ്താണ് പുല്ലുമേട് പട്ടയങ്ങളും എൽഎ പട്ടയങ്ങളും നൽകിയിട്ടുള്ളത്. അതിനാൽത്തന്നെ സിഎച്ച്ആർ വനമാണെന്ന വാദം നിലനിൽക്കില്ലെന്നാണ് കർഷക സംഘടനകളുടെ വാദം.

രാജവിളംബരത്തിൽ സിഎച്ച്ആർ എന്നു രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തിന്‍റെ ഭൂപടത്തിൽ മൂന്നാറും പീരുമേടും ഇല്ല. തേക്കടിക്കും ബോഡിമെട്ടിനും ചിന്നക്കനാലിനും ഇടയിലുള്ള സഥലമാണ് സിഎച്ച്ആറായി ഭൂപടത്തിലുള്ളത്. പരാതിക്കാൻ മൂന്നാറും പീരുമേടും ഉൾപ്പടെയുള്ള പ്രദേശം സിഎച്ച് ആർ ആണെന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാർകൂടി കർഷകർക്കൊപ്പം നിന്നാൽ സിഎച്ച്ആർ ഭൂമി സംബന്ധിച്ച തർക്കത്തിനു പരിഹാരമുണ്ടായേക്കും.