സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കും: എം.വി. ഗോവിന്ദൻ
Sunday, August 25, 2024 11:27 PM IST
ചെങ്ങന്നൂര്‍: സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണമോ അതെല്ലാം നടപ്പാക്കുമെന്ന് സിപിഐ-എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അബുദാബി ശക്തി അവാര്‍ഡ് ദാന സമ്മേളനം ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമാ മേഖലയിലെ തെറ്റായ ഒരു പ്രവണതയ്ക്കും കൂട്ടുനില്‍ക്കാനാകില്ല.

സര്‍ക്കാരിനും അതേ നിലപാടാണ്. ആര്‍ക്കെതിരേ എന്നത് പ്രശ്‌നമല്ല. ജന്മിത്ത കാലത്തുണ്ടായിരുന്ന ജീര്‍ണത പുതിയ രീതിയില്‍ അതിലും ഗുരുതരമായ രീതിയില്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നു. അതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ഒന്നും ഇല്ലാത്ത കാര്യങ്ങളല്ല. അവയൊന്നും തെറ്റെന്ന് പറയാനാകില്ല. സമത്വം സ്ത്രീക്കും പുരുഷനും തുല്യമായിരിക്കണം. വേതനം അടക്കമുള്ള കാര്യങ്ങളില്‍ ഇതുണ്ടാകണം.

തൊഴിലിടങ്ങളില്‍ എന്തൊക്കെ സൗകര്യങ്ങളാണോ ഇല്ലാത്തത് അതെല്ലാം ഉണ്ടാക്കണം. വെളിയപ്പെടുത്തലുകള്‍ വരുമ്പോള്‍ പലര്‍ക്കും രാജിവയ്‌ക്കേണ്ടിവരും. രഞ്ജിത്തും സിദ്ദിഖും രാജിവച്ചിട്ടുണ്ട്. അങ്ങനെയുള്ള കാര്യങ്ങളിലൊന്നും സര്‍ക്കാരിനെയോ സിപിഐഎമ്മിനെയോ ഒരു തരത്തിലും ബാധിക്കുന്നവയല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തൊക്കെ നടപ്പാകണമെന്ന് കോടതി പറയുന്നോ അക്കാര്യങ്ങളെല്ലാം നടപ്പാക്കും.

അതേസമയം റിപ്പോര്‍ട്ടിന്‍റെ മറവില്‍ മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരേ പ്രചാരണം നടത്തുന്നു. ഇതിനു പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പാണ്. അടുത്ത തദ്ദേശ തെരെഞ്ഞെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനായി. തിരുവനന്തപുരത്ത് ബിജെപിയും കോണ്‍ഗ്രസും മുമ്പ് വിജയിച്ച എട്ട് സീറ്റും എല്‍ഡിഎഫ് നേടിയകാര്യവും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.


അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ അധ്യഷനായി. കണ്‍വീനര്‍ എ.കെ. മൂസ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. മന്ത്രി സജി ചെറിയാന്‍ മുഖ്യാതിഥിയായി. അവാര്‍ഡ് കമ്മിറ്റിയംഗം കവി പ്രഭാവര്‍മ അവാര്‍ഡ് കൃതികള്‍ പരിചയപ്പെടുത്തി.

സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം. ശശികുമാര്‍, സംഘാടകസമിതി ചെയര്‍മാന്‍ എം.എച്ച്. റഷീദ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി വിശ്വന്‍ പടനിലം, പ്രവാസി സംഘം ജില്ലാ സെക്രട്ടറി കെ.എന്‍. മോഹന്‍കുമാര്‍, ശക്തി തിയറ്റേഴ്‌സ് ജോയിന്‍റ് സെക്രട്ടറി നികേഷ് വലിയവളപ്പില്‍, ട്രഷറാര്‍ പി.എന്‍. ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

സമഗ്ര സംഭാവനയ്ക്കുള്ള ശക്തി ടി.കെ. രാമകൃഷ്ണന്‍ പുരസ്‌കാരം ഷാജി എന്‍. കരുണ്‍ ഏറ്റുവാങ്ങി. പി.പി. ബാലചന്ദ്രന്‍ (ശക്തി എരുമേലി പുരസ്‌കാരം), എം.കെ. ഹരികുമാര്‍, ആര്‍.വി.എം. ദിവാകരന്‍ (ശക്തി തായാട്ട് അവാര്‍ഡ്), മീനമ്പലം സന്തോഷ്, പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ (വിജ്ഞാന സാഹിത്യം), ദിവാകരന്‍ വിഷ്ണുമംഗലം , ഡോ. രതീഷ് കാളിയാടന്‍ (ബാലസാഹിത്യം), ഗ്രേസി, മഞ്ജു വൈഖരി (കഥ), ശ്രീകാന്ത് താമരശേരില്‍ (കവിത), ജാനമ്മ കുഞ്ഞുണ്ണി (നോവല്‍), കാളിദാസ് പുതുമന, ഗിരീഷ് കളത്തില്‍ (നാടകം), പി.പി. അബൂബക്കര്‍, സിയാര്‍ പ്രസാദ് (പ്രത്യേക പുരസ്‌കാരം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

വയനാട് ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്‍.വി. മോഹനന്‍റെ നേതൃത്യത്തില്‍ ശക്തി തിയറ്റേഴ്സ് പ്രവര്‍ത്തകര്‍ നല്‍കിയ 10 ലക്ഷം രൂപ മന്ത്രി സജി ചെറിയാന്‍ ഏറ്റുവാങ്ങി.