കാപ്പ ചുമത്തി നാടു കടത്തി
Sunday, August 25, 2024 11:27 PM IST
ഹരിപ്പാട്: നിരവധിക്രിമിനൽ കേസിലെ പ്രതിയായ കരുവാറ്റ ആദർശ് ഭവനത്തിൽ ആദർശിനെ (24 ) ഒരു വർഷത്തേക്കു ആലപ്പുഴ ജില്ലയിൽ കേറുന്നതിന് കാപ്പ നിയമപ്രകാരം വിലക്കേർപ്പെടുത്തി. കരുവാറ്റ പ്രദേശം കേന്ദ്രീകരിച്ചു ഗുണ്ടാപ്രവർത്തനം, നങ്ങ്യർകുളങ്ങര ടികെഎംഎം കോളജിൽ കയറി വിദ്യാർഥികളെ മർദിച്ച കേസ്, പുതുവത്സരത്തിന്‍റെ അന്ന് വീട് ആക്രമിച്ച കേസ്, തൃക്കുന്നപ്പുഴ സ്റ്റേഷൻ പരിധിയിൽ 2024ലെ രണ്ട് അടിപിടി കേസുകൾ, 2023 കരുവാറ്റയിലെ ചാമ്പ്യൻസ് ലീഗിനോട നുബന്ധിച്ചു പള്ളാതുരത്തി ബോട്ട് ക്ലബ്ബിലെ തുഴച്ചിൽകാരനെ അടിച്ചുകൊല്ലാൻ ശ്രമിച്ച കേസ് ഉൾപ്പടെയുള്ള കേസുകളിൽ പ്രതിയാണ്.


കരുവാറ്റ പ്രദേശത്തു സ്ഥിരം അടിപിടി കേസുകൾ നടത്തികൊണ്ടിരുന്ന പ്രതിയെ പോലീസ് റൗഡി ഹിസ്റ്ററിയിൽ എടുക്കുകയും തുടർന്ന് സ്ഥിരം പ്രശ്നക്കാരനായ ആദർശിനെതിരേ ഗുണ്ടാനിയമ പ്രകാരമുള്ള നടപടികൾക്കു ശിപാർശ ചെയ്യുകയുമായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശനുസരണം ഹരിപ്പാട് ഐഎസ്എച്ച്ഒ മുഹമ്മദ്‌ ഷാഫി കൊടുത്ത റിപ്പോറിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജിയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയത്.