ഡിജി കേരളം പദ്ധതി ഇഴയുന്നു
Sunday, August 25, 2024 4:43 AM IST
ആലപ്പുഴ: ഈ വർഷത്തെ കേരളപ്പിറവി ദിനത്തിൽ കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ടു സർക്കാർ നടപ്പാക്കുന്ന ഡിജി കേരളം പദ്ധതി ഇഴയുന്നു. പദ്ധതിയിലെ പഠിതാക്കളെ കണ്ടെത്താനുള്ള സർവേ ജൂൺ 30ന് പൂർത്തിയാക്കാനായിരുന്നു നിർദേശിച്ചതെങ്കിലും സംസ്ഥാനത്ത് ഇതുവരെ പൂർത്തിയായതു സർവേയുടെ 40.93% മാത്രം.

തദ്ദേശവകുപ്പ് നിർദേശിച്ച സമയക്രമം അനുസരിച്ച് ജൂണിൽ ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ കണ്ടെത്താനുള്ള സർവേയും ജൂലൈയിൽ വോളന്‍റിയർമാർക്കുള്ള പരിശീലനവും പൂർത്തിയാക്കി ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ ആരംഭിക്കണം.

ഒക്ടോബറിൽ മൂല്യനിർണയം നടത്തി നവംബർ ഒന്നിന് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഓഗസ്റ്റ് അവസാനമായിട്ടും സർവേ പോലും പൂർത്തിയാക്കാൻ കഴിയാത്തതോടെ പദ്ധതിയുടെ പൂർത്തീകരണം സംബന്ധിച്ച് ആശങ്കയേറി. 14 വയസിനു മുകളിലുള്ള എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുകയാണു ഡിജി കേരളം പദ്ധതിയുടെ ലക്ഷ്യം.


ഡിജിറ്റൽ നിരീക്ഷകരെ കണ്ടെത്തി പരിശീലനം നൽകി മൊബൈൽ ആപ് വഴി തന്നെ മൂല്യനിർണയം നടത്തും. പരാജയപ്പെടുന്നവർക്കു വീണ്ടും പരിശീലനം നൽകണം. ഇതെല്ലാം പൂർത്തിയാക്കി നവംബർ ഒന്നിന് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണു ലക്ഷ്യം. ജനപ്രതിനിധികളുടെയും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരുടെയും സഹകരണം പ്രതീക്ഷിച്ച വിധത്തിൽ ലഭിക്കുന്നില്ലെന്നും ഇതാണു പദ്ധതിയുടെ മെല്ലെപ്പോക്കിനു കാരണമെന്നും തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.