ചേർത്തല എഎസ് കനാലിനെ അറിയാൻ കനാൽനടത്തം ഇന്ന്
Sunday, August 25, 2024 4:43 AM IST
ചേർത്തല: എഎസ് കനാൽ നേരിടുന്ന വെല്ലുവിളികൾ കണ്ടറിയാൻ കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കനാൽ നടത്തം സംഘടിപ്പിക്കുന്നു. ചേര്‍ത്തല നഗരസഭ നടപ്പാക്കുന്ന സേവ് എഎസ് കനാൽ പദ്ധതിയുടെ ഭാഗമായാണ് പരിപാടി. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ, രാജീവ് ആലുങ്കൽ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, സുനീഷ് വാരനാട്, ഡോ. ബിജു മല്ലാരി, കനാൽ കമ്മറ്റി അംഗങ്ങൾ, കൗൺസിലർമാർ തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും മന്ത്രി പി. പ്രസാദിനൊപ്പം നടത്തത്തിൽ അണിചേരും.

വൈകുന്നേരം നാലിന് പതിനൊന്നാം മൈലിന് പടിഞ്ഞാറ് പിഎസ് കവലയിൽനിന്നും ആരംഭിക്കുന്ന നടത്തം ഇരുമ്പുപാലത്തിന് വടക്ക് ഗൗരിഗാർഡൻസിൽ സമാപിക്കും. ചക്കാലവെളി അങ്കണവാടി, ഇടത്തിൽ ക്ഷേത്രം, കല്ലിങ്ങാപ്പള്ളി സൊസൈറ്റി എന്നിവിടങ്ങളിൽ സ്വീകരണം നൽകും. പിഎസ് കവല മുതൽ കുറിയമുട്ടം കായൽ വരെ അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് നഗരസഭാ പരിധിയിൽ എഎസ് കനാൽ കടന്നുപോകുന്നത്.


ഈ ദൂരത്തിലാണ് കനാൽ നടത്തം സംഘടിപ്പിക്കുന്നത്. എ എസ് കനാൽ നേരിടുന്ന ഭീഷണികൾ മനസിലാക്കി, കനാൽ വൃത്തിയാക്കുന്നതിനും കനാലിന്‍റെ പ്രൗഡി തിരികെ കൊണ്ടുവരുന്നതിനും ടൂറിസം വികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് സേവ് എഎസ് കനാൽ പദ്ധതി സംഘടിപ്പിച്ചിട്ടുള്ളത്. കനാലിന്‍റെ കരകളിലൂടെ നടന്ന് കനാൽ നേരിടുന്ന പ്രശ്നങ്ങൾ കണ്ട് മനസിലാക്കാൻ ഭരണാധികാരികളും ബഹുജനങ്ങളും സന്നദ്ധ പ്രവർത്തകരും ഒത്തുചേരുന്ന പരിപാടിയിൽ താത്പര്യമുള്ള മുഴുവൻപേരും അണിചേരണമെന്ന് നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അഭ്യർഥിച്ചു.