ചെങ്ങന്നൂർ താലൂക്കിൽ കാട്ടുപന്നിശല്യം: കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ
Sunday, August 25, 2024 4:43 AM IST
ചെങ്ങന്നൂര്‍: താലൂക്കിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ. ചെങ്ങന്നൂർ നഗരസഭയിലെ ഇടനാട്, പുത്തൻകാവ്, മുളക്കുഴ ചെറിയനാട്, വെൺമണി എന്നീ സ്ഥലങ്ങളിലാണ് കാട്ടുപന്നിയുടെ ശല്യം അതി രൂക്ഷമായിരിക്കുന്നത്.

ചെങ്ങന്നൂർ നഗരസഭയിലെ ഇടനാട്ടിൽ ഏക്കര്‍ കണക്കിനു വരുന്ന പ്രദേശത്ത് വിളനാശം വരുത്തിയുള്ള കാട്ടുപന്നികളുടെ സ്വൈര്യവിഹാരം തുടർച്ചയായതോടെ കൃഷിക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. കുറച്ചുനാൾ മുന്‍പ് ചെങ്ങന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ പന്നികളെ തുരത്താന്‍ വനംവകുപ്പിനെ പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നെങ്കിലും പന്നികളൊന്നും ചെങ്ങന്നൂര്‍ നഗരം വിട്ടൊഴിയാതെ പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. വെൺമണിയിലും കാട്ടുപന്നികളെ തുരത്താനുള്ളശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല.

കഴിഞ്ഞദിവസം പുലർച്ചെ പത്രവിതരണക്കാരനായ ജയനാണ് ചെറിയനാട് ജെബി സ്കൂളിന്‍റെ ജീർണിച്ച കെട്ടിട ഭാഗത്ത് കാട്ടുപന്നിക്കൂട്ടങ്ങളെ കണ്ടെത്തിയത്. വിവരം അറിഞ്ഞതോടുകൂടി പ്രദേശത്തുള്ള കൃഷിക്കാർ ആശങ്കയിലായിരിക്കുകയാണ്. ചെറിയനാട് പഞ്ചായത്തിന് സമീപമുള്ള പാംവ്യൂ ഫിലിപ്പിന്‍റെ കാടുപിടിച്ച് കിടക്കുന്ന പുരയിടത്തിലും പന്നിക്കൂട്ടങ്ങൾ വാസസ്ഥലമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയിൽ വെൺമണി - കൊല്ലകടവ് റോഡിൽ ആശ്രമംപടിക്കു സമീപം പന്നിക്കൂട്ടങ്ങളെ യാത്രക്കാർ കണ്ടു.

ഓടിവന്ന കാറിൽ കാട്ടുപന്നിയിടിച്ച് കാറിന്‍റെ മുൻഭാഗം തകരുകയും ചെയ്തു. വ്യാപക കൃഷിനാശത്തിനു പുറമേ ജനങ്ങളുടെ ജീവനും ഭീഷണി ഉയർത്തുകയാണ് രാത്രിയുടെ മറവിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ. രാത്രി യാത്രക്കാരായ ഇരുചക്രവാഹനക്കാർക്കും കാൽനടക്കാർക്കുമാണ് ഏറെ ഭീഷണി.

റോഡരികിലെ വീട്ടുമുറ്റത്തും പരിസരങ്ങളിലും ഇവ കൂട്ടമായെത്തുന്നതിനാൽ ആളുകൾക്ക് രാത്രി പുറത്തിറങ്ങാൻ ഭയമാണ്. ഇടനാട് എന്‍എസ്എസ് കരയോഗം വക മൂന്നര ഏക്കറിലേറെ കരകൃഷിയാണ് കാട്ടുപന്നികള്‍ കഴിഞ്ഞദിവസം നശിപ്പിച്ചത്. കർഷകരായ ഡി. സുരേഷ് കുമാര്‍, ശശിധരന്‍പിള്ള തുടങ്ങിയവര്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സ്ഥലത്താണ് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായത്.


വാഴ, ചേമ്പ്, കാച്ചില്‍, തെങ്ങും തൈകള്‍ എന്നിവ വ്യാപകമായി നശിപ്പിച്ചു. ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ് പള്ളിക്കല്‍ പി.കെ. ചെറിയാന്‍റെയും അയല്‍വാസിയായ ഹരികുമാറിന്‍റെ‌യും പുരയിടത്തിലെ തങ്ങിന്‍തൈകളും ചേന, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിളകളും നശിപ്പിച്ചിരുന്നു.

കൂടാതെ വരട്ടാറിനോട് ചേര്‍ന്നുകിടിക്കുന്ന ഏക്കർ കണക്കിന് കൃഷിയിടങ്ങളിലെ തെങ്ങിന്‍ തൈകളും മരച്ചീനികളുമടക്കമുള്ള വിളകൾ നശിപ്പിച്ചിരുന്നു. പള്ളിക്കല്‍ ബാബുവിന്‍റെ കായ്ഫലമാകാറായ തെങ്ങുകളും തെങ്ങിന്‍ തൈകളും നിരവധി മരച്ചീനികളുമാണ് പൂര്‍ണമായും പിഴുത് കളഞ്ഞത്. വെങ്ങാലില്‍ വി.സി. ജോര്‍ജിന്‍റെ പുരയിടത്തിലെ വിളവെടുക്കാറായ മരിച്ചീനികളും നശിപ്പിച്ചിരുന്നു.

പുറംതൊലി പൊളിച്ച് കളഞ്ഞാണ് കാട്ടുപന്നികള്‍ മരച്ചീനികള്‍ ഭക്ഷണമാക്കിയത്. പുത്തന്‍കാവ് തെക്കെടത്ത് നാലുഴത്തില്‍ ടി.എ. ഏബ്രഹാമിന്‍റെ കൃഷിയിടത്തിലെയും പുത്തന്‍കാവ്, മുളക്കുഴ, അങ്ങാടിക്കല്‍, ഗവ. ഐടിഐ, ആഞ്ഞിലിമൂട് പ്രദേശത്തെയും മരച്ചീനിയുൾപ്പെടെ വൻതോതിൽ നശിപ്പിച്ചവയിൽപ്പെടുന്നു. രാത്രിയിൽ കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തിയാണ് നാശം വിതയ്ക്കുന്നത്.

പുത്തന്‍കാവിലും ഇടനാട്ടിലും ഏക്കര്‍കണക്കിന് സ്ഥലങ്ങള്‍ കാടുപിടിച്ച്, കൃഷി ചെയ്യാതെ കിടക്കുന്നത് കാട്ടുപന്നികൾക്ക് താവളമാക്കാൻ അവസരമൊരുക്കുന്നതായി ആക്ഷേപമുണ്ട്. കടംവാങ്ങിയും പലിശയ്ക്കെടുത്തും ഇറക്കുന്ന കാർഷികവിളകൾക്ക് തുടർച്ചയായുണ്ടാകുന്ന നഷ്ടം നികത്താനാകാതെ കർഷകർ വലയുകയാണ്.

ഈ സാഹചര്യത്തിലാണ് കൃഷി ഉപേക്ഷിക്കാൻ കൃഷിക്കാർ നിർബന്ധിതരാവുന്നത്. ബന്ധപ്പെട്ട അധികൃതർ കാട്ടുപന്നികളെ തുരത്താന്‍ എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് കാത്തിരിക്കുകയാണ് പ്രദേശവാസികൾ.