വാറ്റുപകരണങ്ങളുമായി യുവാവ് പിടിയിൽ
Sunday, August 25, 2024 4:43 AM IST
മാന്നാർ: വാറ്റും കോടയും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. മാന്നാർ വലിയകുളങ്ങര വാസുദേവം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ചെന്നിത്തല കാരാഴ്മ പടിഞ്ഞാറേ പൗവത്തിൽ കിഴകത്തിൽ ഗോപിയുടെ മകൻ സുനിൽകുമാറി(24)നെയാണ് എക്സൈസ് സംഘം പിടികൂടിയത്.

ഇയാളുടെ പക്കൽനിന്നും 31.500 ലിറ്റർ ചാരായവും 600 ലിറ്റർ കോടയും വാറ്റുപകരണങ്ങളും സംഘം പിടിച്ചെടുത്തു. സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ചെങ്ങന്നൂർ എക്‌സൈസ് റേഞ്ച് സ്‌ക്വാഡും ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിണ് വാറ്റ് കണ്ടെത്തി പ്രതിയെ പിടികൂടിയത്.


അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, ബാബു ഡാനിയേൽ ആർ. അശോകൻ, ആർ. പ്രകാശ്, സിജു പി. ശശി, പ്രദീഷ് പി. നായർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കായ പ്രതിയെ റിമാൻഡ് ചെയ്തു.