എസി കനാൽ തുറക്കാൻ മുഖ്യമന്ത്രി ഇടപെടണം
Sunday, August 25, 2024 4:43 AM IST
കുട്ടനാട്: എസി കനാൽ പള്ളാ ത്തുരുത്തി വരെ പൂർണമായും തുറന്ന് വെള്ളക്കെട്ടിൽനിന്നും ജനങ്ങളെ സംരക്ഷിക്കണമെന്നും കനാൽ തുറക്കാൻ ആവശ്യമായ ഫണ്ട് കുട്ടനാടിനായി മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി അടിയന്തര ഇടപെടൽ നടത്തണമെന്ന് ഗ്രെയ്റ്റർ കുട്ടനാട് ഡെവലപ്മെന്‍റ് കമ്മ്യുണിറ്റി ആവശ്യപ്പെട്ടു.

ചങ്ങനാശേരി മനയ്ക്കച്ചിറ മുതൽ ഒന്നാങ്കരവരെ കെട്ടിക്കിടക്കുന്ന കടകലും പോളയും നീക്കം ചെയ്യ്ത് ആഴം കൂട്ടണം. ഇതിനായി പഞ്ചായത്തുകൾ മുൻകൈയെടുക്കണം. പോള നീക്കം ചെയ്യത് മനക്കയ്ച്ചിറ ടൂറിസം യാഥാർഥ്യമാക്കണമെന്നും കനാൽ കൈയേറി നിർമിച്ചിരിക്കുന്ന വലിയ രണ്ടു പാലങ്ങൾ രാമങ്കരി, കിടങ്ങറ മേപ്രാൽ പാലങ്ങൾ പൊളിച്ചുനിക്കി പുതിയ പാലങ്ങൾ നിർമിക്കണമെന്നും യോ ഗം ആവശ്യപ്പെട്ടു. ഗ്രെയ്റ്റർ കുട്ടനാട് ഡെവലപ്മെന്‍റ് കമ്മ്യുണിറ്റി ചെയർമാൻ ഔസേപ്പച്ചൻ ചെറുകാട് അധ്യഷത വഹിച്ചു.


എസ്എൻഡിപി യോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തികൾ മുഖ്യപ്രഭാഷണംനടത്തി. സി.ടി. തോമസ് കാച്ചാംകോടം, ജോണിച്ചൻ മണലി, ജയൻ പുന്നപ്ര, ജിമ്മിച്ചൻ നടുച്ചിറ, അലക്സാണ്ടർ പുത്തൻപുര, ടോം ചമ്പക്കുളം, ബാബ വടക്കേക്കളം എന്നിവർ പ്രസംഗിച്ചു.