ചാരുംമൂട് ജംഗ്‌ഷനിൽ നോക്കുകുത്തിയായി ഇ-ടോയ്‌ലറ്റ്
Sunday, August 25, 2024 4:43 AM IST
ചാരുംമൂട്: ലക്ഷങ്ങൾ വിനിയോഗിച്ചു നിർമിച്ച ഇ-ടോയ്‌ലറ്റ് ജനങ്ങൾക്ക് പ്രയോജനമില്ലാതെ വെറുംകാഴ്ചവസ്തുവായി മാറി. ജനത്തിരക്കേറിയ ചാരുംമൂട് ജംഗ്ഷന് വടക്ക് വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഇ-ടോയ്‌ലറ്റാണ് ഉപയോഗശൂന്യമായി തുരുമ്പെടുത്ത് നശിക്കുന്നത്.

ഇതുമൂലം യാത്രക്കാർ ഉൾപ്പെ ടെ ജംഗ്‌ഷനിൽ എത്തുന്നവർ പ്രാഥമിക ആവശ്യം നിറവേറ്റാൻ സൗകര്യമില്ലാതെ ദുരിതത്തിലാണ്. ചുനക്കര പഞ്ചായത്തിന്‍റെ 2012-13ലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചെലവഴിച്ചാണ് ഇവിടെ ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചത്. കൊല്ലം-തേനി ദേശീയപാതയിൽ ചാരുംമൂട് ജംഗ്ഷന് വടക്ക് ഭാഗത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്താണ് ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചിട്ടുള്ളത്.


അഞ്ചു ലക്ഷം രൂപയാണ് നിർമാണത്തിനായി ചെലവഴിച്ചത്. കെൽട്രോണിനായിരുന്നു ഇതിന്‍റെ നിർമാണ ചുമതല. എന്നാൽ, നിർമാണം പൂർത്തിയാക്കി വർഷങ്ങൾക്കഴിഞ്ഞിട്ടും ഇത്പൊതുജനങ്ങൾക്ക് ഉപകാരപ്രദമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായില്ല.
ഇ-ടോയ്‌ലറ്റും സമീപ പ്രദേശങ്ങളും ഇപ്പോൾ കാടുമൂടിയ അവസ്ഥയിലാണ്. ദിവസേന ആയിരക്കണക്കിന് ആളുകൾ വന്നുചേരുന്ന ചാരുംമൂട്ടിൽ ശുചിമുറി സൗകര്യം ഇല്ലാത്തത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോഴാണ് ഒരു പ്രയോജനവും ഇല്ലാതെ ഇ-ടോയ്‌ലറ്റ് നശിക്കുന്നത്.