പൊതുവിപണിയില്‍ പരിശോധന നടത്തി
Sunday, August 25, 2024 4:43 AM IST
ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ അവശ്യ സാധനങ്ങളുടെയും പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെയും വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിനായി പ്രത്യേക പരിശോധന സംഘം കുട്ടനാട് താലൂക്കില്‍ രാമങ്കരിയില്‍ പൊതുവിപണി പരിശോധന നടത്തി. ഒരു ബേക്കറിയിലും മൂന്ന് പലചരക്ക്/പച്ചക്കറിക്കടകളിലുമാണ് പരിശോധന നടത്തിയത്.

ത്രാസ് മുദ്രവയ്ക്കാത്തതിന് ഒരു സ്ഥാപനത്തിന് ലീഗല്‍ മെട്രോളജി വകുപ്പ് രണ്ടായിരം രൂപ പിഴ ചുമത്തി. വിലവിവരം പ്രദര്‍ശിപ്പിക്കാത്തതിന് മൂന്നു കേസുകളെടുത്തു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വി. സന്തോഷ്‌കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ പി. പ്രവീണ്‍, ഇന്‍സ്പെക്ടിംഗ് അസി. പി.ബി. ഷിബി എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.