ഏഴുവയസുകാരന്‍റെ തുടയിൽ സൂചി കയറിയ സംഭവം: ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്: ജീവനക്കാർക്കെതിരേ നടപടി ഉണ്ടാകും
Friday, August 23, 2024 11:08 PM IST
കായംകുളം: താലൂക്ക് ആശുപത്രിയില്‍ ഏഴു വയസുകാരന്‍റെ തുടയില്‍ സൂചി തുളച്ചുകയറിയ സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജമുന വര്‍ഗീസാണ് ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഒഴികെ 12 ജീവനക്കാര്‍ക്കെതിരേ നടപടി ഉണ്ടാകും.

വീഴ്ചവരുത്തിയ ജീവനക്കാരെ സ്ഥലം മാറ്റണമെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. താലൂക്ക് ആശുപത്രി ജീവനക്കാരോട് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് വിശദീകരണം തേടിയിരുന്നു. ആശുപത്രിയിലെ പതിനൊന്നോളം ജീവനക്കാരോടാണ്് ആരോഗ്യവകുപ്പ് വിശദീകരണം തേടിയത്.

സംഭവദിവസം ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന മൂന്ന് ഷിഫ്റ്റിലെ ജീവനക്കാര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസും നല്‍കുകയും സംഭവദിവസം അത്യാഹിതവിഭാഗത്തില്‍ ചികിത്സതേടിയ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ആരോഗ്യവകുപ്പ് തേടുകയും ചെയ്തിരുന്നു. സംഭവത്തില്‍ കഴിഞ്ഞദിവസം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

രണ്ടാഴ്ച മുമ്പാണ് പനി ബാധിച്ച് കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സതേടിയെത്തിയ കുട്ടിയെ കട്ടിലില്‍ കിടത്തിയപ്പോള്‍ സൂചി തുടയില്‍ തുളച്ചുകയറിയത്. കുട്ടിയെ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കു മാറ്റി. കുട്ടിക്ക് തുടര്‍ച്ചയായി എച്ച്‌ഐവി, ടിബി ടെസ്റ്റുകള്‍ നടത്തേണ്ടിവന്നു.

ഓരോ മൂന്നു മാസം കഴിയുമ്പോഴും ടെസ്റ്റ് നടത്തണമെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതോടെ കുട്ടിയുടെ ബന്ധുക്കള്‍ ദുരിതത്തിലാകുകയും ഇവര്‍ പരാതിയുമായി രംഗത്ത് വരികയുമായിരുന്നു.


14 വര്‍ഷം തുടര്‍നിരീക്ഷണം വേണമെന്ന
വാര്‍ത്തയ്ക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന്

ആലപ്പുഴ: സൂചി തുളച്ചു കയറിയതിനെത്തുടര്‍ന്ന് 14 വര്‍ഷം വരെ എച്ച്‌ഐവി അണുബാധയെ സംബന്ധിച്ച് തുടര്‍ നിരീക്ഷണം വേണമെന്ന് നിര്‍ദേശിച്ചു എന്ന വാര്‍ത്തയെ ചുറ്റിപ്പറ്റി ആശങ്കയുണ്ടായ സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജമുന വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ അടിയന്തര എക്‌സ്‌പെര്‍ട്ട് പാനല്‍ കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി. കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോക്ടര്‍ ജൂബി ജോണ്‍, ആരോഗ്യവകുപ്പ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എസ്.ആര്‍. ദിലീപ് കുമാര്‍, ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് ആന്‍റി റിട്രോ വൈറല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമീല, ആലപ്പുഴ വനിത ശിശു ആശുപത്രി സീനിയര്‍ ശിശുരോഗ വിദഗ്ധ ഡോ. ശാന്തി, മാവേലിക്കര ജില്ലാ ആശുപത്രി ശിശുരോഗ വിദഗ്ധന്‍ ഡോ. പ്രസാദ് എന്നിവരടങ്ങിയ എക്‌സ്‌പേര്‍ട്ട് പാനലാണ് കാര്യങ്ങള്‍ പരിശോധിച്ചത്.

കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയ സൂചിയില്‍ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നതെന്ന് സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ബിയുടെ നേരിയ രോഗസാധ്യത ആണ് കല്‍പ്പിക്കാന്‍ കഴിയുന്നതെങ്കില്‍പ്പോലും ഉപരി പരിശോധനയിലൂടെ അടിയന്തരമായി രോഗപ്രതിരോധ സംവിധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളതായും രക്ത പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് മുഖേന കുട്ടിയുടെ പ്രതിരോധ സംവിധാനം തൃപ്തികരമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.