കൊല്ലം-തേനി ദേശീയപാത വികസനം: സ്ഥലം ഏറ്റെടുക്കൽ നടപടി ഉടൻ
Friday, August 23, 2024 11:08 PM IST
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത നാലുവരി പാതയാക്കിമാറ്റുന്നതിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടി ഉടനെ ആരംഭിക്കും. ദേശീയ ഉപരിതല ഗതാഗതമന്ത്രാലയം പാതയുടെ അന്തിമ അലൈന്‍മെന്‍റ് ഇതുവരെ ഔദ്യോഗികമായി നല്‍കിയിട്ടില്ല.

കരട് അലൈന്‍മെന്‍റിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കുന്നത്. ദേശീയപാത ആരംഭിക്കുന്ന കടവൂര്‍ മുതല്‍ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് വരെയുള്ള ഭാഗം 16 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. നിലവിലെ രണ്ടു വരിപ്പാതയുടെ മധ്യത്തില്‍നിന്നു ഇരുവശങ്ങളിലും എട്ടു മീറ്റര്‍ വീതിയില്‍ വീതികൂട്ടി 12 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യുന്ന പാതയാണ് ലക്ഷ്യമിടുന്നത്. ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും തൊട്ടുചേര്‍ന്ന് ഓടയുമുണ്ടാകും.

ദേശീയപാത പൊതുമരാമത്ത് വിഭാഗവും സ്ഥലമേറ്റെടുക്കല്‍ സംഘവും നേരത്തെ പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തിയിരുന്നു. കടവൂര്‍ മുതല്‍ ആഞ്ഞിലിമൂട് വരെ ഏകദേശം 54 കിലോമീറ്റര്‍ നീളത്തിലാണ് വികസനം. കൊടുംവളവുകള്‍ നിവര്‍ത്തിയും ബ്ലാക്ക് സ്‌പോട്ടുകള്‍ ഒഴിവാക്കിയും ഗ്രേഡിംഗ് വര്‍ധിപ്പിച്ചുമാണ് ദേശീയപാത 183 യാഥാര്‍ഥ്യമാക്കുക.

നിലവിലെ റോഡിന്‍റെ മധ്യത്തില്‍നിന്ന് ഇരുവശത്തേക്കും ഒരേ വീതിയിലാണ് റോഡ് വികസിപ്പിക്കുക. 16 മീറ്റര്‍ വികസിപ്പിക്കുമ്പോള്‍ ഇതില്‍ 12 മീറ്റര്‍ വീതിയില്‍ ടാറിംഗ് വരുന്ന രീതിയിലാണ് അലൈന്‍മെന്‍റ്. ഇതില്‍ ഏഴു മീറ്റര്‍ രണ്ടുവരി പാതയും വശങ്ങളില്‍ 2.5 മീറ്റര്‍ വീതിയില്‍ പേവ്ഡ് ഷോള്‍ഡറും രണ്ട് മീറ്റര്‍ വീതിയില്‍ ഇരുവശത്തും യൂട്ടിലിറ്റി ഡക്ടും നടപ്പാതയുമാണ് ഉണ്ടാവുക.
കൊല്ലം, ഭരണിക്കാവ്, വണ്ടിപ്പെരിയാര്‍, കുമളി, തേനി തുടങ്ങിയ ജംഗ്്ഷനുകളിലൂടെയാണ് പാത കടന്നുപോവുക. ദേശീയപാത 83ലെ തേനിയും ദേശീയപാത 66ഉം തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് റോഡ്. കയറ്റിറക്കങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ നിലവിലുള്ളതിനേക്കാള്‍ ഉയര്‍ത്തിയാകും റോഡ് നിര്‍മിക്കുക.


ഹൈസ്‌കൂള്‍ ജംഗ്ഷന്‍-തേവള്ളി- തൃക്കടവൂര്‍-അഞ്ചാലുംമൂട്-പെരിനാട്-ഈസ്റ്റ് കല്ലട-ഭരണിക്കാവ്-ചക്കുവള്ളി-ശൂരനാട് നോര്‍ത്ത്-ആനയടി-താമരക്കുളം-ചാരുംമൂട്-ചുനക്കര-മാങ്കാംകുഴി -കൊല്ലക്കടവ്, ആഞ്ഞിലിമൂട്-ചെങ്ങന്നൂര്‍-പൊന്‍കുന്നം- കാഞ്ഞിരപ്പള്ളി- മുണ്ടക്കയം-കുട്ടിക്കാനം-വണ്ടിപ്പെരിയാര്‍-കുമളി വഴിയാണ് റോഡ് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുക. തുടര്‍ന്ന് കമ്പം-ഉത്തമപാളയം വഴി തേനില്‍ എത്തിച്ചേരും.

വികസന നടപടികൾ
വേഗത്തിലാക്കാൻ
കേന്ദ്രമന്ത്രിയെ കണ്ട് എംപി

ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി നടപടി സ്വീകരിക്കണെമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ആവശ്യങ്ങൾ ഉന്നയിച്ചു.

‌ നാലുവരിപ്പാതയായി പുനർനിർമിക്കുന്ന കൊല്ലം-തേനി ദേശീയപാതയിലെ കൊല്ലം മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്തേക്ക് 5500 സെന്‍റ് സ്ഥലമെടുക്കലിന്‍റെ പ്രാധാന്യം എംപി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഈ സ്ഥലമെടുത്ത് പാത വികസന പ്രവർത്തനങ്ങൾക്കു വിജ്ഞാപനം അടിയന്തരമായി പുറപ്പെടുവിക്കപ്പെടേണ്ടതുണ്ടെന്നും ഇതിന് ഉണ്ടായിട്ടുള്ള കാലതാമസം പരിഹരിക്കേണ്ടതുണ്ടെന്നും എംപി ആവശ്യപ്പെട്ടു.