അപകടം പതിയിരിക്കുന്നു: കോൺക്രീറ്റ് റോഡിന് അടിയിലെ മണ്ണൊലിച്ചുപോയി
Friday, August 23, 2024 11:08 PM IST
ഹരിപ്പാട്: കോൺക്രീറ്റ് റോഡിന് അടിയിലെ മണ്ണൊലിച്ചുപോയി. മുകളിൽ കോൺക്രീറ്റ് പാളി മാത്രം. പതിയിരിക്കുന്നത് വലിയ അപകടം. കുമാരപുരം മൂന്നാം വാർഡിൽ താമല്ലാക്കൽ കോയിക്കലേത്ത്-വെട്ടിത്തറ റോഡിന്‍റെ പല ഭാഗത്തും മീറ്ററുകളോളം ദൂരത്തിലാണ് കോൺക്രീറ്റ് റോഡിന്‍റെ അടിഭാഗത്തെ മണ്ണ് ഒലിച്ചു പോയിരിക്കുന്നത്.

മുപ്പതോളം കുടുംബങ്ങൾ യാത്രയ്ക്ക് ആശ്രയിക്കുന്ന റോഡ് പാടത്തിനു സമീപത്തുകൂടിയുള്ളതാണ്. മഴക്കാലത്തുണ്ടാകുന്ന ശക്തമായ വെള്ളപ്പൊക്കത്തിലും പിന്നീട് വെള്ളം കെട്ടിനിൽക്കുന്നതും കാരണമാണ് കോൺക്രീറ്റ് റോഡിന്‍റെ അടിയിലെ മണ്ണ് ഒലിച്ചുപോകുന്നത്.

അതോടൊപ്പം വെള്ളം ഒഴുകി പോകാനുള്ള ഓടയും റോഡിന്‍റെ അടിയിൽക്കൂടി തന്നെയാണുള്ളത്.

ശക്തമായ വെള്ളപ്പൊക്ക കാലത്ത് ഓടയിൽക്കൂടി കടന്നുപോകുന്നതിനേക്കാൾ കൂടുതൽ വെള്ളം വരുമ്പോൾ അതുസമീപത്തെ മണ്ണ് ഉൾപ്പെടെ ഒലിച്ചുപോയതും റോഡിനടിയിൽ വലിയ വിള്ളൽ ഉണ്ടാകാൻ കാരണമായി.

ഏഴുവർഷം മുൻപ് നിർമിച്ച റോഡിൽ പിന്നീട് യാതൊരുവിധ മെയിന്‍റനൻസ് ജോലികളും നടത്തിയിട്ടില്ല. നിരവധി യാത്രക്കാരും വാഹനങ്ങളുമാണ് ദിവസവും റോഡിലൂടെ സഞ്ചരിക്കുന്നത്. റോഡിന്‍റെ അവസ്ഥയെ അറിയാതെ എത്തുന്ന വാഹനങ്ങൾ മുകളിലെ കോൺക്രീറ്റ് പാളി ഇടിഞ്ഞു വെള്ളക്കെട്ടിലേക്ക് വീണാൽ വലിയ അപകടം ഉണ്ടാവാനുള്ള സാധ്യതയാണുള്ളത്. കഴിഞ്ഞദിവസം കെഎസ്ഇബിയുടെ കരാർ വാഹനവും മറ്റൊരു വാഹനവും റോഡിന് മുകളിലെ കോൺക്രീറ്റ് പാളി ഇടിഞ്ഞ് സമീപത്തെ പാടത്തിലേക്ക് മറിഞ്ഞിരുന്നു.


വാഹനത്തിൽ ഉണ്ടായിരുന്നവരുടെയും യാത്രക്കാരുടെയും സമയോചിതമായി ഇടപെടൽ മൂലമാണ് വലിയ അപകടമുണ്ടാകാതെ പോയത്.

റോഡിന്‍റെ മിക്ക ഭാഗങ്ങളിലെയും കോൺക്രീറ്റ് ഏതു നിമിഷവും ഇടിഞ്ഞുപോകാവുന്ന സാഹചര്യമാണ് ഉള്ളത്. അങ്ങനെ സംഭവിച്ചാൽ ഇവിടെയുള്ള ആളുകൾക്കു പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴിയാണ് അടഞ്ഞുപോകുന്നത്.

വിദ്യാർഥികളും വികലാംഗരും അടക്കം നിരവധിപേർ യാത്ര ചെയ്യുന്ന റോഡ് അടിയന്തരമായി ഉയർത്തി പുനർനിർമിക്കുകയും അതോടൊപ്പം സുഗമമായി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കാനയും നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.