ഓണം വിപണന പദ്ധതികളുമായി കയര്‍ഫെഡ്
Thursday, August 22, 2024 11:49 PM IST
ആലപ്പുഴ: കയര്‍ഫെഡിന്‍റെ നേതൃത്വത്തില്‍ ഓണം വിപണന പ്രത്യേക പദ്ധതികള്‍ സെപ്റ്റംബര്‍ 30 വരെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി കയര്‍ഫെഡ് ചെയര്‍മാന്‍ ടി.കെ. ദേവകുമാര്‍. ഈ ഓണക്കാലത്ത് കയര്‍ഫെഡിന്‍റെ നിലവിലുള്ള സ്വന്തം ഷോറൂമുകള്‍ക്കും ഏജന്‍സികള്‍ക്കും പുറമേ സംസ്ഥാനത്തൊട്ടാകെ കയര്‍ഫെഡ് ഓണക്കാല താത്കാലിക വിപണനശാലകളും തുടങ്ങും. കേരളത്തിന്‍റെ എല്ലാ പ്രധാന പട്ടണങ്ങളിലും കയര്‍ഫെഡിന്‍റെ ഷോറുമുകളും ഏജന്‍സികളും താത്കാലിക സ്റ്റാളുകളും പ്രവര്‍ത്തനസജ്ജമായി. ഈ ഓണം വിപണനശാലകളില്‍നിന്നും 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടില്‍ കയര്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്.

വിപണനശാലകള്‍ വഴി കയര്‍ഫെഡിന്‍റെ നൂതനവും വൈവിധ്യവുമാര്‍ന്ന ഉത്പന്നങ്ങളായ റബറൈസ്ഡ് കയര്‍ മെത്തകള്‍, കയര്‍ മാറ്റുകള്‍, മാറ്റിംഗ്സുകള്‍, പിവിസി ടഫ്റ്റഡ് മാറ്റുകള്‍, റബര്‍ ബാക്ക്ഡ് ഡോര്‍ മാറ്റുകള്‍, കയര്‍ ടൈലുകള്‍, മനോഹരമായ വിവിധ ഡിസൈനിലും വര്‍ണത്തിലും അളവിലുമുള്ള കയര്‍ഫെഡ് കൊക്കോഫെര്‍ട്ട് കയര്‍ ചവിട്ടികള്‍, ജൈവവളം, പ്രകൃതിസൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട്, ഇനാക്കുലേറ്റഡ് പിത്ത് തുടങ്ങി നിരവധിയായ ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്.

കയര്‍ഫെഡിന്‍റെ ബ്രാന്‍റഡ് ഉത്പന്നമായ കയര്‍ഫെഡ് മെത്തകള്‍ക്ക് 50 ശതമാനം വിലകുറവും ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുത്ത മെത്തകള്‍ ഒരെണ്ണം വാങ്ങുമ്പോള്‍ ഒരെണ്ണം തികച്ചും സൗജന്യം എന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

ഓണം ബംബര്‍

മെഗാ കാര്‍ണിവല്‍ സമ്മാനപദ്ധതി

കയര്‍ഫെഡ് ഷോറൂം പ്രദര്‍ശനശാലകള്‍ എന്നിവിടങ്ങളില്‍നിന്നും ഓണം വിപണന ഏജന്‍സികള്‍ 2000 രൂപയ്ക്ക് മുകളിലുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഓണം ബംബര്‍ മെഗാ കാര്‍ണിവല്‍ പദ്ധതിപ്രകാരം നറുക്കെടുപ്പിലൂടെ സമ്മാന പദ്ധതികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. കൂപ്പണ്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് 2009 പറയും പ്രകാരം സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. ഒന്നാം സമ്മാനം- ഇലക്ട്രിക് സകൂട്ടര്‍, രണ്ടാം സമ്മാനം- എസി 2 പേര്‍ക്ക്, മൂന്നാം സമ്മാനം- റഫ്രിജറേറ്റര്‍, നാലാം സമ്മാനം മെക്രോവേവ് ഓവന്‍ - 20 പേര്‍ക്ക് നല്‍കുന്നാണ്.

സര്‍ക്കാര്‍, പൊതുമേഖല, കയര്‍ മേഖല, മറ്റ് പൊതുമേഖലാ സ്ഥാപനം എന്നിവിങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അവരുടെ സ്ഥാപനത്തിന്‍റെ ഐഡി കാര്‍ഡ് സ്വയം സാക്ഷിയപ്പെടുത്തിയത് ബന്ധപ്പെട്ട കയര്‍ ഫെഡ് വിപണനശാലയില്‍ ഹാജരാക്കുന്നമുറയ്ക്കു 38 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ടില്‍ അതത് ഷോറൂമുകളില്‍നിന്നു 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്പന്നങ്ങള്‍ സൗജന്യമായി എത്തിച്ച് നല്‍കുന്നു.

ഓണം പദ്ധതികള്‍ വിജയിപ്പിക്കുന്നതിന് ഏവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും കയര്‍ഫെഡ് ചെയര്‍മാന്‍ ടി.കെ. ദേവകുമാര്‍ അഭ്യര്‍ഥിച്ചു. പത്രസമ്മേളനത്തില്‍ കയര്‍ഫെഡ് പ്രസിഡന്‍റ് ടി.കെ. ദേവകുമാര്‍, വൈസ് പ്രസിഡന്‍റ് ആര്‍. സുരേഷ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്‍.ആര്‍. ബാബുരാജ്, ജനറല്‍ മാനേജര്‍ ബിജു. വി എന്നിവര്‍ പങ്കെടുത്തു.