ജോലിക്കിടെ പരിക്കേറ്റ ഹരിതകര്‍മ സേനാംഗത്തിന് മന്ത്രിയുടെ കൈത്താങ്ങ്
Thursday, August 22, 2024 11:49 PM IST
ആലപ്പുഴ: പരിക്കേറ്റ കാലുമായി അദാലത്ത് വേദിയിലേക്ക് എത്തിയ ഹരിതകര്‍മസേനാംഗം റോസമ്മയ്ക്കരികിലേക്ക് വേദിയില്‍നിന്ന് ഇറങ്ങിച്ചെന്ന് പരാതി കേട്ട് മന്ത്രി എം.ബി. രാജേഷ്. നാട്ടിലെ മാലിന്യങ്ങള്‍ മാറ്റാനിറങ്ങിയതാണ് സാറേ, അതിനിടയില്‍ വീണ് കാലിലെ എല്ലുപൊട്ടി. ഇന്‍ഷ്വറന്‍സ് തുക ഇതുവരെയും കിട്ടിയില്ല. ജീവിക്കാന്‍ വേറെ വഴിയൊന്നുമില്ല.

തണ്ണീര്‍മുക്കം പഞ്ചായത്തിലെ ഹരിതകര്‍മസേന അംഗമായ റോസമ്മ നിറകണ്ണുകളോടെയാണ് മന്ത്രിയോട് തന്‍റെ അവസ്ഥ വിവരിച്ചത്. റോസമ്മയുടെ പരാതിയുടെ വിശദവിവരങ്ങള്‍ അന്വേഷിച്ച മന്ത്രി ഇന്‍ഷ്വറന്‍സ് തുക ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഉടന്‍ സഹായം ലഭ്യമാകുമെന്ന ഉറപ്പും റോസമ്മയ്ക്ക് നല്‍കിയ ശേഷമാണ് മടക്കി അയച്ചത്.