ചെങ്ങന്നൂരിൽ 15 കോടിയുടെ ആധുനിക ബസ് സ്റ്റാൻഡ്
Tuesday, August 20, 2024 11:36 PM IST
ചെങ്ങന്നൂർ: ആധുനിക നിലവാരത്തിൽ ചെങ്ങന്നൂർ കെഎസ് ആർടിസി ഡിപ്പോയ്ക്കു പുതിയ കെട്ടിടം നിർമിക്കുന്നു. പതിനഞ്ചു കോടി രൂപ ചെലവഴിച്ച് 32,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ബഹുനില കെട്ടിട സമുച്ചയമാണ് നിർമിക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു.

ഗാരേജിൽ ഇരുവശങ്ങളിലായി നിർമിക്കുന്ന കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ നാലു മീറ്റർ വീതിയിൽ തുരങ്കപാതയും (സബ്‌വേ ) ഉണ്ടാകും. ഈ പാതയുടെ ഇരുവശങ്ങളിലും ചെറിയ കടമുറികൾ ഉണ്ടാകും.

സംസ്ഥാനത്ത് ആദ്യമായാണ് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ഇത്തരം പാത നിർമിക്കുന്നത്. നിലവിലെ യാർഡിലെ കാലപ്പഴക്കമേറിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കും.

സ്റ്റാൻഡിന്‍റെ തെക്കുഭാഗത്ത് ബഥേൽ ജംഗ്ഷൻ - റെയിൽവേസ്റ്റേഷൻ റോഡരികിൽ നാലുനിലകളോടു കൂടിയ മെയിൻ ബ്ലോക്കും എതിർ ഭാഗത്തായി എംസി റോഡരികിൽ രണ്ടു നിലകളിൽ ഫ്രണ്ട് ബ്ലോക്കുമടങ്ങുന്നതാണ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന പുതിയ കെട്ടിടം.
മെയിൻ ബ്ലോക്കിന്‍റെ നിർമാണമാണ് ആദ്യം ആരംഭിക്കുക. ഈ ബ്ലോക്കിനോട് ചേർന്ന് എട്ടു ബസുകൾക്ക് ഒരേസമയം പാർക്കു ചെയ്യാൻ കഴിയും. ശബരിമല തീർഥാടകർക്കും ദീർഘദൂര യാത്രക്കാർക്കും ഉപകാരപ്പെടുന്ന നിലയിൽ ചെറിയ നിരക്കു നൽകി ഉപയോഗിക്കാവുന്ന ഡോർമെറ്ററികൾ ഈ ബ്ലോക്കിൽ ഉണ്ടാകും.

പ്രധാന ഓഫീസ്, ജീവനക്കാരുടെ വിശ്രമമുറികൾ, ശുചിമുറികൾ എന്നിവയും ഇതിൽ പ്രവർത്തിക്കും.


ഏറ്റവും താഴത്തെ നില കടമുറികൾക്കായി മാറ്റിവയ്ക്കും. നിലവിലെ ബസ് സ്റ്റാൻഡിനു സമാന്തരമായാവും രണ്ടാം നില ഉയരുക. ഈ കെട്ടിടത്തിൽ രണ്ടു ലിഫ്റ്റുകളും സ്റ്റെയറുകളും ഉണ്ടാകും.
കൂടാതെ ഫ്രണ്ട് ബ്ലോക്കിലെ ഇരുവശങ്ങളിലും ബസുകൾക്ക് പാർക്ക് ചെയ്യാം. സ്റ്റാൻഡിനുള്ളിൽ അധികസമയം ചെ ലവിടാത്ത ബസുകൾക്കാവും ഇവിടെ പാർക്കിംഗ് അനുവദിക്കുക. എംസി റോഡിനോടു ചേർന്നുള്ള ഭാഗത്തും കെട്ടിടത്തിന്‍റെ പുറകുഭാഗത്തും ബസ് പാർക്കിംഗ് സജ്ജീകരിക്കും. ഈ കെട്ടിടത്തിലും ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തും.

ഫ്രണ്ട് ബ്ലോക്കിന്‍റെ മേൽക്കൂര നിർമാണം സിംഗപ്പൂർ മാതൃകയിലാണ് വിഭാവനം ചെയ്യുന്നത്. നിലവിൽ വർക്‌ഷോപ്പ് ഗാരേജ് ഉൾക്കൊള്ളുന്ന കെട്ടിടം നിലനിർത്തി ഒന്നേകാൽ ഏക്കർ വരുന്ന യാർഡിന്‍റെ പരമാവധി സ്ഥലവും പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിനായി ഏറ്റെടുക്കും. എടിഒ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗം മാത്രം പൊളിച്ചുനീക്കിയാവും നിർമാണത്തിന്‍റെ ആദ്യഘട്ടം ആരംഭിക്കുക.

പദ്ധതിയുടെ അവസാനവട്ട അവലോകനത്തിനായി മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ടെൻഡർ നടപടികൾ അടിയന്തരമായി പൂർത്തീകരിച്ച് പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.