ജില്ലാ കൃഷിത്തോട്ടത്തിനു മുന്നിലെ ഉപവാസസമരം സമാപിച്ചു
Monday, August 19, 2024 11:21 PM IST
മാങ്കാംകുഴി: ജില്ലാ കൃഷിത്തോട്ടത്തിലെ വിവിധ അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ടും കൃഷിത്തോട്ടം ഇല്ലായ്മ ചെയ്യുന്ന നടപടികളിൽ പ്രതിഷേധിച്ചും കൃഷിത്തോട്ടത്തിനു മുമ്പിൽ കോൺഗ്രസ് നടത്തിവന്ന 72 മണിക്കൂർ ഉപവാസസമരം സമാപിച്ചു. സമാപന സമ്മേളനം കെ പിസിസി നിർവാഹകസമിതി അംഗം കോശി എം. കോശി ഉദ്ഘാടനം ചെയ്തു.

ജില്ലാ കൃഷിത്തോട്ടത്തിലെ ഒരു തുണ്ടു ഭൂമി പോലും കീറിമുറിച്ച് സ്വകാര്യ ഏജൻസികൾക്കു നൽകി കൃഷിഭൂമിയെ അന്യാധീനപ്പെടുത്താൻ അനുവദിക്കില്ലെന്നും നിലവിൽ നടക്കുന്ന മുഴുവൻ നിർമാണ പ്രവൃത്തികളിലേയും അഴിമതികളിൽ വിജിലൻസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ അടിയന്തരമായി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം ഉൾപ്പെടെയുള്ള ജനകീയ സമരങ്ങൾ ആരംഭിക്കുമെന്നും നിയമ പോരാട്ടങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു. സുരേഷ് കുമാർ കളീക്കൽ അധ്യക്ഷത വഹിച്ചു.

ജിബു റ്റി. ജോൺ, ജോർജ് തോമസ്, ജി. ഹരിപ്രകാശ്, ഷെരീഫ്, സാദിക്ക്, സജി തെക്കേത്തലയ്ക്കൽ സജി എസ്. പുത്തൻവിള, ജോൺ പീടികയിൽ, സൂര്യാ വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.