കെ.സി. വേണുഗോപാല്‍ നിതിൻ ഗഡ്കരിക്ക് വീണ്ടും കത്തുനല്‍കി
Monday, August 19, 2024 11:21 PM IST
കായംകുളം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നാഷണല്‍ ഹൈവേ അഥോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ അയക്കാമെന്ന ഉറപ്പ് കേന്ദ്ര മന്ത്രി പാലിക്കണമെന്നാവശ്യപ്പെട്ടു കെ.സി. വേണുഗോപാല്‍ എംപി നിതിൻ ഗഡ്കരിക്ക് വീണ്ടും കത്തുനല്‍കി. മന്ത്രി നേരിട്ട് ചുമതലപ്പെടുത്താത്ത ഏതെങ്കിലും ഉദ്യോഗസ്ഥർ പരാതിക്കാരെ കാണാതെ തയാറാക്കുന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നു എംപി ചൂണ്ടിക്കാട്ടി.

പ്രശ്നങ്ങൾ പഠിക്കാൻ നേരത്തെ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാമെന്ന ഉറപ്പ് മന്ത്രി കെ.സി. വേണുഗോപാലിന് നല്‍കിയിരുന്നു. കായംകുളം നഗരത്തെ രണ്ടായി വിഭജിക്കുന്ന 2.18 കി.മീറ്റര്‍ ഭാഗത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും പ്രദേശവാസികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും പില്ലര്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കേണ്ടതിന്‍റെ ആവശ്യകത മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും കെ.സി. വേണുഗോപാൽ പറഞ്ഞു.