മരക്കടവ് ഡിപ്പോയിലെ ക്വാറി പ്രവർത്തനം പ്രദേശവാസികൾക്ക് ഭീഷണിയായി
Friday, July 12, 2024 4:34 AM IST
പുൽപ്പള്ളി: മരക്കടവ് ഡിപ്പോയിലെ കരിങ്കൽ ക്വാറി പ്രവർത്തനം പരിസരവാസികൾക്ക് ഭീഷണിയായി. ക്വാറിയിൽ നടത്തുന്ന സ്ഫോടനം സമീപത്തെ വീടുകളുടെ ചുമരുകളിൽ വിള്ളൽ വീഴാൻ കാരണമായി. 50 ഓളം വീട്ടുകാരാണ് ക്വാറി പ്രവർത്തനം മൂലം ദുരിതം അനുഭവിക്കുന്നത്. വീട്ടിൽ താമസിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഇവർ പറയുന്നു. ദിവസവും പുലർച്ചെ മൂന്നോടെയാണ് ക്വാറിയിൽ ഖനനം ആരംഭിക്കുന്നത്.


മേരി മൂലക്കാട്ടിൽ, സജി പുളിക്കപ്പറന്പിൽ, വത്സ കാരക്കുന്നേൽ, മോഹനൻ ചെറുകുന്നേൽ തുടങ്ങിയവരുടെ വീടിന്‍റെ ചുമരിലാണ് വിള്ളൽ വീണത്. ഇതുസംബന്ധിച്ച് റവന്യു, ജിയോളജി, പഞ്ചായത്ത്, വില്ലേജ് അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടിയില്ല. ക്വാറി പ്രവർത്തനം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.