മാനന്തവാടി മുനിസിപ്പൽ കൗണ്‍സിൽ യോഗത്തിൽ ബഹളം
Friday, July 12, 2024 4:29 AM IST
മാനന്തവാടി: മുനിസിപ്പൽ കൗണ്‍സിൽ യോഗത്തിൽ ബഹളം. എൽഡിഎഫ് കൗണ്‍സിലർമാർ ഉന്നയിച്ച ആവശ്യങ്ങളിൽ ചർച്ചയ്ക്കു തയാറാകാതെ അജൻഡയിലെ മറ്റിനങ്ങളിലേക്ക് യുഡിഎഫ് ഭരണസമിതി കടന്നതാണ് ബഹളത്തിനു കാരണമായത്. 2022-23ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്, വസ്തു നികുതി പരിഷ്കരണം, അതുമായി ബന്ധപ്പെട്ട നിയമനം എന്നിവ ചർച്ച ചെയ്യണമെന്നാണ് എൽഡിഎഫ് കൗണ്‍സിലർമാർ ആവശ്യപ്പെട്ടത്.

ബഹളത്തിനിടെ വനിതാ അംഗങ്ങൾ തമ്മിൽ ചെറിയ രീതിയിൽ കൈയാങ്കളിയുണ്ടായി. ബഹളം മൂർച്ഛിച്ചതോടെ യോഗം നിർത്തിവച്ചതായി അറിയിച്ച് ചെയർപേഴ്സണും വൈസ് ചെയർമാനും ഹാൾ വിട്ടു.


അഴിമതികൾ പുറത്തുവരുന്നത് പേടിച്ച് യുഡിഎഫ് അംഗങ്ങളാണ് യോഗം അലങ്കോലപ്പെടുത്തിയതെന്നു എൽഡിഎഫ് കൗണ്‍സിലർ അബ്ദുൾ ആസിഫ് ആരോപിച്ചു. എന്നാൽ എൽഡിഎഫ് അംഗങ്ങൾ ആസൂത്രിതമായി കുഴപ്പം ഉണ്ടാക്കുകയായിരുന്നുവെന്ന് വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു.