"സുഗന്ധഗിരിയിലെ കൈവശ കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കണം’
Friday, July 12, 2024 4:29 AM IST
കൽപ്പറ്റ: സുഗന്ധഗിരിയിലെ പട്ടികവർഗ കൈവശ കുടുംബങ്ങൾക്ക് പട്ടയവും കൃഷികൾ ഇറക്കുന്നതിന് പലിശരഹിത വായ്പയും അനുവദിക്കണമെന്ന് എൻസിപി-എസ് സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ, ബ്ലോക്ക് പ്രസിഡന്‍റ് എ.പി. സാബു, ജില്ലാ സെക്രട്ടറി എ.എച്ച്. സൈമണ്‍, കിസാൻസഭ ജില്ലാ പ്രസിഡന്‍റ് ജയിംസ് മങ്കുത്തേൽ, സുഗന്ധഗിരി യൂണിറ്റ് പ്രസിഡന്‍റ് കെ.സി. ചന്ദ്രൻ, സെക്രട്ടറി പി. സുമേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പട്ടികവർഗത്തിൽപ്പെട്ട 600 ഓളം കുടുംബങ്ങൾ 47 വർഷമായി സുഗന്ധഗിരിയിൽ താമസമുണ്ട്. ഓരോ കുടുംബത്തിനും അഞ്ചേക്കർ ഭൂമിയും കൈവശരേഖയും നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ പട്ടയം അനുവദിച്ചില്ല. ഇത് ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ എടുക്കുന്നതിനടക്കം തടസമാണ്. മക്കൾക്കല്ലാതെ മറ്റാർക്കും കൈമാറാനോ വിൽക്കാനോ പാടില്ല എന്ന വ്യവസ്ഥയിൽ ഭൂമിക്ക് പട്ടയം ലഭ്യമാക്കുന്നത് കുടുംബങ്ങൾക്ക് ഗുണം ചെയ്യും.


കൃഷിയിറക്കുന്നതിന് ഓരോ കുടുംബത്തിനും ദീർഘകാല പലിശരഹിത വായ്പയാണ് അനുവദിക്കേണ്ടതെന്നും എൻസിപി-എസ്, കിസാൻസഭ ഭാരവാഹികൾ പറഞ്ഞു.