കല്ലൂർ 67ലെ പൈതൃക മ്യൂസിയം നാടോടികൾ താവളമാക്കി
Friday, July 12, 2024 4:29 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ 67ലുള്ള പൈതൃക മ്യൂസിയം നാടോടികൾ താവളമാക്കി. ഗോത്ര വിഭാഗത്തിൽപ്പെട്ടവരും ആദ്യകാല കുടിയേറ്റക്കാരും ഉപയോഗിച്ച കാർഷിക-ഗാർഹിക ഉപകരണങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നിർമിച്ചതാണ് മ്യൂസിയം.

മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം നടത്തിയെങ്കിലും സന്ദർശകർക്കായി തുറന്നില്ല. ഇതാണ് നാടോടികൾക്ക് സൗകര്യമായത്. മ്യൂസിയത്തിന്‍റെ വരാന്തയിലാണ് നാടോടി കുടുംബങ്ങളുടെ താമസം. ഇതര സംസ്ഥാനത്തുനിന്ന് ചെറുകിട കച്ചവടത്തിന് എത്തിയതാണ് അവർ. ‌

എംഎൽഎ ഫണ്ടിൽനിന്നുള്ള 25 ലക്ഷവും പഞ്ചായത്ത് ഫണ്ടിൽനിന്നുള്ള 10 ലക്ഷവും രൂപ ചെലവഴിച്ച് പൂർത്തിയാക്കിയതാണ് മ്യൂസിയം നിർമാണം. ഇത് എപ്പോൾ പ്രവർത്തനസജ്ജമാകുമെന്നതിൽ പഞ്ചായത്ത് അധികാരികൾക്കു വ്യക്തതയില്ല. മുത്തങ്ങയ്ക്കു സമീപം ദേശീയപാതയോട് ചേർന്നുള്ള കല്ലൂർ 67 ദിവസവും നിരവധി സഞ്ചാരികൾ കടന്നുപോകുന്ന പ്രദേശമാണ്. മ്യൂസിയം പ്രവർത്തനം തുടങ്ങുന്നത് പഞ്ചായത്തിനു വരുമാനമാകും.


നിലവിൽ നൂറോളം ഉപകരണങ്ങൾ മ്യൂസിയത്തിലുണ്ട്. പഴയകാലത്തെ കലപ്പ, നുകം, നരികളെ കുത്തിക്കൊല്ലാൻ ഉപയോഗിച്ചിരുന്ന കുന്തം, എഴുത്താണി, താളിയോലകൾ, മത്സ്യം പിടിക്കാൻ ഉപയോഗിച്ചിരുന്ന ചാട, വിവിധ തരം മുറങ്ങൾ, പുൽപ്പായകൾ, കൊമ്മ, പറ, പാണ്ടിക്കല്ല്, കാലികളുടെ കഴുത്തിൽ കെട്ടിയിരുന്ന തട്ട, പരന്പരാഗത നെൽവിത്തുകൾ തുടങ്ങിയവയാണ് മ്യൂസിയത്തിലുള്ളത്. കൂടുതൽ സാമഗ്രികൾ എത്തിക്കാൻ പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്.