വള്ളുവാടിയിൽ കാട്ടാന കൃഷി നശിപ്പിച്ചു; പ്രതിഷേധവുമായി കർഷകർ
Friday, July 12, 2024 4:29 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ വള്ളുവാടി താഴേപാടത്ത് ഏലിയാസിന്‍റെ കൃഷിയിടത്തിൽ കഴിഞ്ഞരാത്രി കാട്ടാന കനത്ത നാശം വരുത്തി. വാഴ, കമുക് കൃഷിയാണ് നശിച്ചതിൽ അധികവും. കുലവെട്ടാറായതാണ് വാഴകൾ. കൃഷിയിടത്തിനുചുറ്റും സ്ഥാപിച്ച വേലിയും കാട്ടാന തകർത്തു.

വനാതിർത്തിയിലെ വന്യമൃഗ പ്രതിരോധ സംവിധാനങ്ങളും വനസേനയും രാത്രി പട്രോളിംഗും ഫലവത്താകാത്തതാണ് വർധിച്ച ആനശല്യത്തിനു കാരണം. വനാതിർത്തിയിലെ കിടങ്ങ്, വൈദ്യുത വേലി പ്രവർത്തനം കാര്യക്ഷമല്ല. ഇടിഞ്ഞ കിടങ്ങുകളുടെയും തകരാറിലായ വേലികളുടെയും അറ്റകുറ്റപ്പണി വനം വകുപ്പ് യാഥാസമയം നടത്തുന്നില്ല.


കിലോമീറ്ററുകൾ ദൈർഘ്യത്തിൽ വേലിയിൽ വൈദ്യുതി പ്രവഹിക്കാൻ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഒരു ബാറ്ററിയാണ് സ്ഥാപിക്കുന്നത്. ഇത് രാത്രി കണക്ട് ചെയത് മിനിറ്റുകൾക്കകം ചാർജ് കുറയും. പിന്നീട് പേരിനുമാത്രമാകും വൈദ്യുതി പ്രവാഹം. പലേടത്തും വേലിക്കന്പി കാടുമൂടിയും കെട്ടുപിണഞ്ഞും നിലത്തുവീണും കിടക്കുന്ന സ്ഥിതിയുമുണ്ട്.

കാട്ടാന ശല്യത്തിനു സത്വര പരിഹാരം കാണുന്നതിനു നടപടി ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് വള്ളുവാടി നിവാസികൾ.