നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ : കേന്ദ്ര ബജറ്റിൽ തുക അനുവദിച്ചാൽ പദ്ധതി പാളം കയറും
Friday, July 12, 2024 4:29 AM IST
കൽപ്പറ്റ: വയനാടിന്‍റെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ പദ്ധതി യാഥാർഥ്യത്തോട് അടുക്കുന്നു. അടുത്ത ബജറ്റിൽ കേന്ദ്ര സർക്കാർ തുക വകയിരുത്തുകയും സംസ്ഥാന സർക്കാർ നേത്തേ വാഗ്ദാനം ചെയ്തതുപോലെ പദ്ധതിച്ചെലവിന്‍റെ 50 ശതമാനം വഹിക്കുകയും ചെയ്താൽ വയനാടും റെയിൽവേ ഭൂപടത്തിൽ ഇടം പിടിക്കും.

റെയിൽ പദ്ധതിക്ക് അടുത്ത കേന്ദ്ര ബജറ്റിൽ തുക അനുവദിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് നീലഗിരി വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായി കണ്‍വീനർ അഡ്വ.ടി.എം. റഷീദ്, മറ്റു ഭാരവാഹികളായ വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, പി.പി. അയ്യൂബ്, ഫാ.ടോണി കോഴിമണ്ണിൽ, ജേക്കബ് ബത്തേരി, സി. അബ്ദുൾ റസാഖ്, അനിൽ, ജോയിച്ചൻ വർഗീസ്, ലക്ഷ്മണ്‍ ദാസ്, നാസർ കാസിം, ഐസണ്‍, സൽമാൻ എന്നിവർ പറഞ്ഞു.

റെയിൽവേ പദ്ധതിച്ചെലവിന്‍റെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് 2015ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഒന്നിച്ച് റെയിൽവേ മന്ത്രി സുരേഷ്പ്രഭുവിനെ സന്ദർശിച്ചാണ് രേഖാമൂലം ഉറപ്പുനൽകിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു റെയിൽ പദ്ധതിക്കുവേണ്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ച് കേന്ദ്രമന്ത്രിയെ കണ്ട് ഉറപ്പുനൽകിയത്. 2016ലെ സംസ്ഥാന ബജറ്റിൽ റെയിൽ പദ്ധതി പ്രഖ്യാപിച്ച് ടോക്കണ്‍ വിഹിതം അനുവദിച്ചിരുന്നു.


പ്രത്യേക ഹെഡ്ഓഫ് അക്കൗണ്ടും തുറന്നു. ഇതേത്തുടർന്ന് 2016ൽത്തന്നെ നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി പിങ്ക് ബുക്കിൽ ഉൾപ്പെടുത്തി. എന്നാൽ തുടർന്നുണ്ടായ ദൗർഭാഗ്യകരമായ നീക്കങ്ങൾ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനം എട്ട് വർഷത്തോളം തടസപ്പെടാൻ കാരണമായി.

കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുകയും കർണാടക സർക്കാർ സഹകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് റെയിൽ പാതയുടെ അന്തിമ സ്ഥല നിർണയ സർവേയും ഉപഗ്രഹ ലിഡാർ സർവേയും റെയിൽവേ മന്ത്രാലയം പൂർത്തിയാക്കിയത്. റെയിൽവേ കോഡിനു അനുസൃതമായി ഡിപിആർ തയാറാക്കുന്നതിനു നടപടികൾ അന്തിമ ഘട്ടത്തിലാണ്.

കർണാടയിലെ ബന്ദിപ്പുര വനത്തിലും പരിസ്ഥിതി സംവേദക മേഖലകളിലും പാത പൂർണമായും തുരങ്കത്തിലൂടെ കടന്നുപോകുന്ന അലൈൻമെന്‍റാണ് തയാറാക്കുന്നത്. വരുന്ന ബജറ്റിൽ തുക അനുവദിച്ചാൽ പാതയുടെ നിർമാണം ആരംഭിക്കാനാകും. കേരളം നേരത്തേ വാഗ്ദാനം ചെയ്ത തുക കൈമാറിയാൽ അതിവേഗം പ്രവൃത്തി നടക്കും. എന്നിരിക്കേ റെയിൽവേ വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.