മഴമറയില്ല; മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്കു ദുരിതം
Thursday, July 11, 2024 5:34 AM IST
മാനന്തവാടി: മഴമറയുടെ അഭാവം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്കും സഹായികൾക്കും ദുരിതമായി. സർജറി, അത്യാഹിത വിഭാഗങ്ങൾ, കുട്ടികളുടെ വാർഡ്, സ്ത്രീരോഗ വിഭാഗം എന്നിവിടങ്ങളിലാണ് മഴമറയില്ലാത്തത്. അത്യാഹിത വിഭാഗത്തിൽനിന്നുപോലും പരിശോധനകൾക്ക് മഴ പെയ്യുന്നുണ്ടോയെന്നു നോക്കി രോഗികളെ കൊണ്ടുപോകേണ്ട സ്ഥിതിയാണ്.


അത്യാഹിത വിഭാഗത്തിന് മുന്നിൽ മുറ്റത്ത് ടൈൽ ഇളകിയതും രോഗികൾക്കു പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആശുപത്രി വളപ്പിൽ പ്രസവ വാർഡിലേക്കുള്ള റോഡ് തകർന്നുകിടക്കുകയാണ്. പുതിയ ബ്ലോക്കിനു മുന്നിൽ ഇളകിയ മണ്ണിന് മുകളിൽ നടത്തിയ ടാറിംഗ് മഴയത്ത് ഒലിച്ചുപോയി. പ്രശ്നത്തിനു അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.