വയോധികനെ ക്രൂരമായി ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ
Thursday, July 11, 2024 5:34 AM IST
പുൽപ്പള്ളി: സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വയോധികനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിനു കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തു. പെരിക്കല്ലൂർ ചാത്തംകോട്ട് ജോസഫിന്‍റെ(ജോബിച്ചൻ-60)മൊഴിയിൽ ഇതേ നാട്ടുകാരൻ പുതുശേരി റോജിയെയാണ്(45) പോലീസ് കസ്റ്റഡിയിലെടുത്തത്.

സ്കൂട്ടറിൽ സഞ്ചിരിച്ച തന്നെ റോജിയും സഹായിയും ഓംനി വാൻ ഉപയോഗിച്ചു ഇടിച്ചുവീഴ്ത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് ജോബിച്ചന്‍റെ മൊഴി. ഇടതുകാലിന്‍റെ പാദത്തിന് മുകളിലുള്ള ഭാഗത്തു ഗുരുതര പരിക്കേറ്റ ജോബിച്ചൻ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ പെരിക്കല്ലൂർ ടൗണിനു സമീപമാണ് കേസിന് ആസ്പദമായ സംഭവം. വാഹനം മറിഞ്ഞ് പരിക്കേറ്റ ഒരാൾ വീടിനു സമീപം കിടക്കുന്നതായി റോജിയാണ് പോലീസിൽ അറിയിച്ചത്. പോലീസ് എത്തിയപ്പോൾ രക്തംവാർന്ന് അവശനിലയിലായിരുന്നു ജോബിച്ചൻ.


സംഭവസ്ഥലത്തുനിന്നു റോജിയെ കസ്റ്റഡിയിലെടുത്ത പോലീസാണ് ജോബിച്ചനെ ആശുപത്രിയിൽ എത്തിച്ചത്. എസ്ഐ എച്ച്. ഷാജഹാന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. റോജിയുടെ സഹായിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ജോബിച്ചനും റോജിയും നേരത്തേ സുഹൃത്തുക്കളായിരുന്നു. ജോബിച്ചന്‍റെ വസ്തു ഈടുവച്ച് റോജി കെഎസ്എഫ്ഇയിൽനിന്നു വായ്പയെടുത്തിരുന്നു. പണവും കൈപ്പറ്റിയിരുന്നു. സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും കഴിഞ്ഞ ദിവസം വഴക്കടിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.