ഡബ്ല്യുസിഎസ് ഭൂമിയിലെ ഈട്ടി, തേക്ക് ഉടമാവകാശം: നിയമപ്പോരിനു കളമൊരുങ്ങുന്നു
Thursday, July 11, 2024 5:34 AM IST
കൽപ്പറ്റ: വയനാട് കോളനൈസേഷൻ സ്കീമിൽ(ഡബ്ലുസിഎസ്)ഉൾപ്പെട്ട ഭൂമിയിലെ ഈട്ടി, തേക്ക് മരങ്ങളുടെ ഉടമാവകാശത്തെച്ചൊല്ലി നിയമയുദ്ധത്തിനു കളമൊരുങ്ങുന്നു. ഡബ്ല്യുസിഎസ് ഭൂമിയിലെ സകലതും സ്ഥലമുടമങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് 2022 ജൂണ്‍ 17ലെ ഹൈക്കോടതി ഉത്തരവിൽ. ഡബ്ല്യുസിഎസ് ഭൂമിയിൽ കെട്ടിട നിർമാണത്തിനു റവന്യു അധികാരികൾ ബാധകമാക്കിയ വിലക്ക് നീക്കുന്നതിന് ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വ്യക്തികൾ ഫയൽ ചെയ്ത റിട്ട് ഹർജികളിലായിരുന്നു കോടതി ഉത്തരവ്.

ഭൂമിയിലെ സകലതും ഉടമയുടേതാണെന്നു കോടതി ഉത്തരവായ സാഹചര്യത്തിൽ ഈട്ടി, തേക്ക് മരങ്ങളിൽ സർക്കാരിന് അവകാശം ഇല്ലെന്ന നിലപാടിലാണ് ഡബ്യുസിഎസ് ഭൂ സംരക്ഷണ സമിതി. ഈട്ടി, തേക്ക് മരങ്ങളുടെ ഉടമാവകാശത്തിൽ സ്പഷ്ടീകരണ ഉത്തരവിന് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സമിതി.

സ്പഷ്ടീകരണത്തിനുള്ള ഹർജിയിൽ അനുകൂല ഉത്തരവ് ഉണ്ടായാൽ, മുന്പ് ഡബ്യുസിഎസ് ഭൂമിയിൽനിന്നു മുറിച്ചെടുത്ത ഈട്ടി, തേക്ക് മരങ്ങളുടെ വില സ്ഥലം ഉടമകൾക്കു ലഭ്യമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനാണ് സമിതിയുടെ പദ്ധതി. മരങ്ങളുടെ വില സർക്കാർ അനുവദിക്കുന്നില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കും.

അന്പലവയൽ, തോമാട്ടുചാൽ, നെൻമേനി, നൂൽപ്പുഴ, ചീരാൽ, ബത്തേരി, കുപ്പാടി, കിടങ്ങനാട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് വയനാട് കോളനൈസേഷൻ സ്കീം. 38,000 ഏക്കർ ഭൂമിയാണ് കോളനൈസേഷൻ സ്കീമിനായി മദിരാശി സർക്കാർ 1943ൽ സൈനിക അമാൽഗമേറ്റഡ് ഫണ്ട് വിനിയോഗിച്ച് നിലന്പൂർ കോവിലകത്തുനിന്നു വാങ്ങിയത്.

ഡബ്യുസിഎസ് ഭൂമിയിൽ വിമുക്തഭട കുടുംബങ്ങൾക്കു നൽകിയതു കഴിച്ചുള്ള ഭൂമിയിൽ കുടിയേറ്റ കർഷകരും ആദിവാസികളും ഉൾപ്പെടെയുള്ളവർ താമസമാക്കിയിരുന്നു. ഡബ്ലുസിഎസ് ഭൂമിയിലെ വിമുക്തഭട കുടുബങ്ങളടക്കം കൈവശക്കാർക്ക് 1968ലാണ് സർക്കാർ പട്ടയം അനുവദിച്ചത്. പട്ടയം ലഭിക്കുന്നതിന് കൈശക്കാർ സംഘടിച്ച് പ്രക്ഷോഭം നടത്തിയിരുന്നു.


തേക്കും ഈട്ടിയും ഉൾപ്പെടെ റിസർവ മരങ്ങളുടെ ഉടമാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയായിരുന്നു പട്ടയ വിതരണം. മറ്റു മരങ്ങൾ ഭൂവുടമകൾക്ക് സർക്കാർ വില നിശ്ചയിച്ച് നൽകുകയാണുണ്ടായത്.

ഡബ്ല്യുസിഎസ് ഭൂമിയിലെ റിസർവ് മരങ്ങളിൽ 120 സെന്‍റീമീറ്ററിൽ കൂടുതൽ വണ്ണമുള്ളവ മുറിച്ചെടുക്കാനും കൈവശക്കാർക്ക് ക്യുബിക് മീറ്ററിനു 4,500 രൂപ നിരക്കിൽ സമാശ്വാസധനം നൽകാനും 1995ലാണ് സർക്കാർ തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ തേക്കുകൾ മുറിച്ചെടുത്തു. കൈവശക്കാർക്കുള്ള സമാശ്വാസധനം ക്യുബിക് മീറ്ററിനു 10,000 രൂപയായി 2005ൽ വർധിപ്പിച്ചു.

2012ൽ ഈട്ടികൾക്കു നന്പരിട്ടു. പിന്നീട് ഈട്ടികൾ മുറിച്ച് ഒരുക്കി ബത്തേരി കുപ്പാടിയിലും കോഴിക്കോട് ചാലിയത്തുമുള്ള ഡിപ്പോകളിൽ എത്തിക്കുന്നതിനു സ്വകാര്യ വ്യക്തികൾക്കു കരാർ നൽകി. ഇതേത്തുടർന്ന് അന്പലവയൽ, തോമാട്ടുചാൽ പ്രദേശങ്ങളിൽ ഈട്ടി മുറി നടന്നു. ഡബ്ല്യുസിഎസ് ഭൂമിയിൽനിന്നു 11,000 ഈട്ടി മുറിക്കാനായിരുന്നു സർക്കാർ പദ്ധതി. നന്പർ ഇട്ട മുഴുവൻ ഈട്ടിയും വിവിധ കോണുകളിൽനിന്നു ഉയർന്ന പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാരിന് മുറിക്കാനായില്ല.

വയനാട് കോളനൈസേഷൻ സ്കീമിൽപ്പെട്ട ഭൂമിയിൽ വിവിധ ഭാഗങ്ങളിലായി അനേകം ഈട്ടിയുണ്ട്. അങ്ങിങ്ങായി ധാരാളം ഈട്ടി വീണുകിടക്കുന്നുമുണ്ട്. ഇതിൽ ഒന്നുപോലും മുറിച്ചെടുക്കാൻ ഇനി സർക്കാരിനെ അനുവദിക്കില്ലെന്ന നിലപാടിലാണ് ഭൂ സംരക്ഷണ സമിതി. നിലവിൽ ഏകദേശം 20,000 കുടുംബങ്ങളാണ് ഡബ്ലുസി സ്കീമിൽപ്പെട്ട പ്രദേശങ്ങളിലുള്ളത്. വിമുക്ത ഭടൻമാർക്കും കുടിയേറ്റ കർഷകർക്കും ആദിവാസികൾക്കും കേരള സർക്കാർ നൽകിയതല്ല വയനാട് കോളനൈസേഷൻ സ്കീമിലെ ഭൂമി.

അതിനാൽത്തന്നെ ഭൂമിയിലെ ഈട്ടി, തേക്ക് മരങ്ങൾ റിസർവ് ചെയ്ത പട്ടയം അനുവദിച്ചത് ശരിയായ നടപടിയല്ലെന്നു ഭൂ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.സി. വർഗീസ്, സെക്രട്ടറി ഹരികുമാർ അന്പലവയൽ, ട്രഷറർ പി.കെ. ഷാജഹാൻ എന്നിവർ പറഞ്ഞു.