പരിഹാരമില്ലാതെ പുൽപ്പള്ളിയിലെ പാർക്കിംഗ് പ്രശ്നം
Wednesday, July 10, 2024 6:29 AM IST
പുൽപ്പള്ളി: പരിഹാരമില്ലാതെ ടൗണിലെ പാർക്കിംഗ് പ്രശ്നം. വാഹനങ്ങളുമായി അങ്ങാടിയിലെത്തുന്നവർ പാർക്കിംഗിനു നടപ്പാതയിൽപോലും ഇടം കണ്ടെത്തേണ്ട ഗതികേടിലാണ്. നടപ്പാതയിലെ പാർക്കിംഗ് കാൽനടയാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. വാഹനപ്പെരുപ്പമാണ് ടൗണിൽ പാർക്കിംഗ് പ്രശ്നം സങ്കീർണമാക്കിയത്.

പ്രധാനപാതയിൽ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിടെ മധ്യത്തിലൂടെ ബസ് ഉൾപ്പെടെ വലിയ വാഹനങ്ങളെത്തുന്പോൾ ഗതാഗതക്കുരുക്ക് രൂപപ്പെടുകയാണ്. ടൗണിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാരും ഹോം ഗാർഡുകളും പലപ്പോഴും പാടുപെട്ടാണ് കുരുക്കഴിക്കുന്നത്.


ആനപ്പാറ, ചെറ്റപ്പാലം, മെയിൻ റോഡുകളിലാണ് മിക്കപ്പോഴും ഗതാഗതക്കുരുക്കുണ്ടാകുന്നത്. ടൗണ്‍ പരിസരത്ത് സ്വകാര്യസ്ഥലം കണ്ടെത്തി പാർക്കിംഗിനു സൗകര്യമൊരുക്കാൻ പഞ്ചായത്ത് നീക്കം നടത്തുന്നുണ്ട്. ട്രാഫിക് ഉപദേശക സമിതി യോഗം അടിയന്തരമായി ചേർന്ന് പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന ആവശ്യം വിവിധ കോണുകളിൽ ഉയരുന്നുണ്ട്.