ലിറ്റിൽ കൈറ്റ്സ്: ജില്ലയിലെ മികച്ച യൂണിറ്റുകൾക്ക് പുരസ്കാരം
Wednesday, July 10, 2024 6:29 AM IST
കൽപ്പറ്റ: ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ബീനാച്ചി ജിഎച്ച്എസിനു ലഭിച്ചു. മീനങ്ങാടി, കുറുന്പാല ജിഎച്ച്എസുകൾ യഥാക്രമം രണ്ട്, മൂന്ന് പുരസ്കാരം കസ്ഥമാക്കി. കാഷ് അവാർഡും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

യഥാക്രമം 30,000, 25,000, 15,000 രൂപയാണ് കാഷ് അവാർഡ്. ദൈനംദിന പ്രവർത്തനം, തനത് പ്രവർത്തനം, സാമൂഹിക ഇടപെടൽ, പ്രവർത്തനങ്ങളുടെ ഡോക്യുമെന്‍റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാന്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയാറാക്കൽ,


അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം, സ്കൂളിന്‍റെ മറ്റു പ്രവർത്തനങ്ങളിൽ യൂണിറ്റിന്‍റെ ഇടപെടൽ എന്നിവ വിലയിരുത്തിയാണ് പുരസ്കാരങ്ങൾക്കു അർഹരെ കണ്ടെത്തിയത്.