കാലാവസ്ഥ മാറിമറിയുന്പോഴും നെൽക്കൃഷിയെ ചേർത്തുപിടിച്ച് എടത്തന തറവാട്
Wednesday, July 10, 2024 6:29 AM IST
മാനന്തവാടി: കാലാവസ്ഥ മാറിമറിയുന്പോഴും നെൽക്കൃഷിയെ ചേർത്തുപിടിച്ച് എടത്തന കുറിച്യത്തറവാട്. തറവാടുവക 16 ഏക്കർ വയലിൽ കഴിഞ്ഞ ദിവസം ഞാറുനടീൽ ഉത്സവം നടന്നു. തറവാട്ടിലെ മുഴുവൻ കുടുംബാംഗങ്ങളും നടീലിൽ പങ്കെടുത്തു. പാടത്ത് നാട്ടിയതിൽ വെളിയനും ഗന്ധകശാലയുമുണ്ട്.

ചിട്ടവട്ടങ്ങൾ അതേപടി പരിപാലിക്കുന്ന തറവാട്ടുകാര്യസ്ഥൻ ചന്തുവിന്‍റെ മേൽനോട്ടത്തിലാണ് കൃഷിയും മറ്റു കാര്യങ്ങളും നടന്നുപോകുന്നത്. തറവാട്ടംഗങ്ങളുടെ ഒരുമയും കൃഷിരീതിയും പഠിക്കാൻ ഓരോ വർഷവും നിരവധിയാളുകളാണ് എടത്തനയിൽ എത്തുന്നത്. അധ്വാനവുമായി താരതമ്യം ചെയ്യുന്പോൾ നെൽക്കൃഷി നഷ്ടമാണ്.


എങ്കിലും ലാഭനഷ്ടങ്ങൾ നോക്കാതെയുള്ള ഒത്തുചേരൽ തറവാടിന്‍റെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമാണെന്നാണ് കാര്യസ്ഥന്‍റെ പക്ഷം. തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തിയും സാന്പത്തിക സഹായം അനുവദിച്ചും നെൽക്കൃഷി സംരക്ഷിക്കണമെന്നാണ് എടത്തനക്കാർ ആവശ്യപ്പെടുന്നത്.