തവിഞ്ഞാൽ വില്ലേജിലെ ഭൂപ്രശ്നം പരിഹരിക്കണം: കർഷക മോർച്ച
Wednesday, July 10, 2024 6:29 AM IST
മാനന്തവാടി: തവിഞ്ഞാൽ വില്ലേജിലെ കൈതക്കൊല്ലി, മക്കി, പുതിയിടം പ്രദേശങ്ങളിലെ ഭൂപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് കർഷക മോർച്ച നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇവിടങ്ങളിൽ ഏകദേശം ആയിരം ഏക്കറിൽ ഈട്ടി, അയനി തുടങ്ങിയ വൃക്ഷങ്ങൾ റിസർവ് ചെയ്തിരുന്നു. ഇതിൽ നിരവധി എണ്ണം കഴിഞ്ഞ 60 വർഷത്തിനിടെ വിവിധ കാരണങ്ങളാൽ നശിച്ചു.

റിസർവ് ചെയ്ത മരങ്ങൾക്ക് റവന്യൂ അധികൃതർ നിശ്ചയിക്കുന്ന തുക അടച്ചാൽ മാത്രമേ ഭൂമി കൈമാറ്റം, പോക്കുവരവ്, ഭൂമി സംബന്ധമായ മറ്റ് ഇടപാടുകൾ എന്നിവ നടക്കൂ എന്ന സ്ഥിതിയാണ് ഇപ്പോൾ. കുടുംബസ്വത്ത് വീതം വയ്ക്കാൻ കഴിയാത്ത സാഹചര്യവും നിലനിൽക്കുകയാണ്. 700 ഓളം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളിൽ. പലരുടേയും ഭൂമിയിൽ മരങ്ങൾ വീണുനശിക്കുകയാണ്.


നശിച്ച മരങ്ങൾ ഒഴിവാക്കി നിലവിലുള്ള വൃക്ഷങ്ങളുടെ വില നിശ്ചയിച്ച് പ്രശ്നത്തിനു പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. സി. ഉമേഷ് ബാബു അധ്യക്ഷത വഹിച്ചു. ശശീന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ തൃശിലേരി, രാമകൃഷ്ണൻ ഒഴക്കോടി, മധു പോരൂർ, ജി.കെ. മാധവൻ, തുഷാര പുതിയിടം എന്നിവർ പ്രസംഗിച്ചു.