ഇരുളം മിച്ചഭൂമി: പട്ടികജാതി കുടുംബങ്ങളുടെ കാത്തിരിപ്പിനു വിരാമം
Wednesday, July 10, 2024 6:29 AM IST
കൽപ്പറ്റ: ഇരുളം മിച്ചഭൂമിയിൽ അനുവദിച്ച സ്ഥലത്ത് പ്രവേശിക്കാൻ കഴിയാതെപോയ പട്ടികജാതി കുടുംബങ്ങളുടെ ഭൂപ്രശ്നത്തിനു പരിഹാരം. ഇരുളത്ത് ഭൂമി കിട്ടാതിരുന്ന 18 പട്ടികജാതി കുടുംബങ്ങൾക്ക് കിടങ്ങനാട് വില്ലേജിലെ ചെതലത്ത് 20 സെന്‍റ് വീതം ഭൂമി ലഭിക്കും. കിടങ്ങനാട് ബ്ലോക്ക് 13ൽ റീസർവേ 60ൽപ്പെട്ട ഭൂമിയാണ് 18 കുടുംബങ്ങൾക്കു പതിച്ചു നൽകുക. ഓരോ കുടുംബത്തിനുമുള്ള പ്ലോട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നറുക്കെടുപ്പിലൂടെ നിർണയിച്ചു.

ജില്ലാ കളക്ടറുടെ 2020ലെ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച് ചെതലയത്ത് വനംവകുപ്പിന്‍റെ കൈവശത്തിലായിരുന്ന മിച്ചഭൂമി റവന്യു ഭൂമിയായി നിലനിർത്തി പട്ടികജാതിയിൽപ്പെട്ട 19 പേർക്ക് പതിച്ചുനൽകാൻ സർക്കാർ നേരത്തേ ഉത്തരവായിരുന്നു. എന്നാൽ ഇത് നടപ്പാക്കാൻ വൈകി. മതിയായ രേഖകളുടെ പിൻബലമില്ലാതെ വനം വകുപ്പ് ഉന്നയിച്ച അവകാശവാദമാണ് ഭൂ വിതരണത്തിനു തടസമായത്.

അത് നീങ്ങിയതോടെയാണ് ഭൂമി പതിച്ചുനൽകുന്നതിനു വഴിയൊരുങ്ങിയത്. ചെതലയത്ത് ഭൂമിക്ക് അവകാശമുള്ളതിൽ ഒരാൾ മരണപ്പെട്ടിരുന്നു. എട്ട് പട്ടികവർഗ കുടുംബങ്ങൾക്കും ചെതലയത്ത് ഭൂമി അനുവദിച്ചിട്ടുണ്ട്.

1970ൽ പഴയ പൂതാടി വില്ലേജിലെ കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി, മാതമംഗലം പ്രദേശങ്ങളിൽ കക്കോടൻ മൂസ ഹാജിയിൽനിന്നു സർക്കാർ പിടിച്ചെടുത്ത 120 ഏക്കറാണ് ഇരുളം മിച്ചഭൂമിയെന്നു അറിയപ്പെടുന്നത്. ഈ സ്ഥലം ഭൂരഹിതർക്കു പതിച്ചുനൽകാൻ 1976 മാർച്ച് 21നു സർക്കാർ ഉത്തരവായിരുന്നു.

പട്ടികജാതി-വർഗത്തിൽപ്പെട്ട 62 കുടുംബങ്ങൾക്കു ഒരു ഏക്കറും പൊതു വിഭാഗത്തിലെ 60 കുടുംബങ്ങൾക്കു അര ഏക്കറും വീതം ഭൂമിയാണ് അനുവദിച്ചത്. വൈകാതെ കൈവശരേഖ വിതരണം നടത്തിയെങ്കിലും പട്ടികജാതി-വർഗ കുടുംബങ്ങൾക്കു ഭൂമിയിൽ പ്രവേശിക്കാനായില്ല. പൊതു വിഭാഗത്തിൽപ്പെട്ടവർ ഭൂമി കൈവശം വയ്ക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.

ഭൂമിയിൽ പ്രവേശിക്കുന്നതിലെ തടസം ഒഴിവാക്കാൻ പട്ടികജാതി-വർഗ കുടുംബങ്ങൾ രൂപീകരിച്ച ആക്‌ഷൻ കൗണ്‍സിൽ ഹൈക്കോടതിയെ സമീപിച്ചു.

നിലവിലെ കൈവശക്കാരെ ഒഴിപ്പിച്ച് ഭൂമി അർഹരായ പട്ടികജാതി-വർഗ കുടുംബങ്ങൾക്കു നൽകണമെന്നു 1990ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. ഇതിനെതിരേ 42 കൈവശ കുടുംബങ്ങൾ നൽകിയ അപ്പീൽ 2006ൽ ഡിവിഷൻ ബെഞ്ച് തള്ളിയെങ്കിലും പട്ടികജാതി-വർഗ കുടുംബങ്ങൾക്കു ഭൂമി ലഭിച്ചില്ല.

ഇരുളം വില്ലേജിൽ ഭൂമി അനുവദിച്ചതിൽ ആദിവാസി കുടുംബങ്ങളെ പട്ടികവർഗ വികസന വകുപ്പ് പിന്നീട് വേറെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിച്ചു. എന്നാൽ പട്ടികജാതി കുടുംബങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല. 2012ൽ ജില്ലാ ഭരണകൂടം വിളിച്ചുചേർത്ത യോഗത്തിൽ ഇരുളം വില്ലേജിൽ അനുവദിച്ചതിനു പകരം ഭൂമി മതിയെന്ന നിലപാട് പട്ടികജാതി-വർഗ ആക്‌ഷൻ കമ്മിറ്റി സ്വീകരിച്ചു.


ഇതേത്തുടർന്നു ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് ചെതലയത്ത് വനം വകുപ്പിന്‍റെ കൈവശമുള്ള മിച്ചഭൂമിയിൽ ഒരു ഭാഗം പട്ടികജാതി കുടുംബത്തിനു നൽകുന്നതിനു യോജിച്ചതാണെന്നു കണ്ടെത്തിയത്.

കിടങ്ങനാട് വില്ലേജിൽ ബ്ലോക്ക് 13ൽ റീസർവേ 60ൽപ്പെട്ടതാണ് ചെതലയം ഫോറസ്റ്റുപാളയം എന്നറിയപ്പെടുന്ന 25 ഏക്കർ മിച്ചഭൂമി. ഇതിൽ 4.4070 ഹെക്ടർ ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്‍റർ തുടങ്ങുന്നതിന് 2010 മാർച്ച് മൂന്നിനു കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു പാട്ടത്തിനു നൽകിയിരുന്നു.

അക്കൊല്ലം സെപ്റ്റംബർ 13ന് 0.8323 ഏക്കർ പൊതുജനാരോഗ്യകേന്ദ്രത്തിനു കൈമാറി. ലൈഫ് മിഷനു 0.2014 ഹെക്ടർ 2017 ജൂലൈ 17നു വിട്ടുകൊടുത്തു. അവശേഷിക്കുന്ന ഭൂമിയിൽ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ച് ഓഫീസ്, വനം ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകൾ, ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവ്, സഞ്ചാരികൾക്കുള്ള അതിഥി മന്ദിരം എന്നിവയുണ്ട്.

ചെതലയത്തെ ഭൂമിയുടെ ഭാഗം പട്ടികജാതി കുടുംബങ്ങൾക്കു നൽകുന്നതിനു റവന്യു വകുപ്പ് നടത്തിയ നീക്കങ്ങൾക്കെതിരേ വനം-വന്യജീവി വകുപ്പ് രംഗത്തുവന്നിരുന്നു. സ്ഥലം കാടിന്‍റെ ഭാഗമാണെന്ന വാദം ഉന്നയിച്ചായിരുന്നു ഇത്. എന്നാൽ ഭൂമി വനത്തിന്‍റെ ഭാഗമാണെന്നു തെളിയിക്കുന്ന രേഖ വനംവകുപ്പിന്‍റെ പക്കൽ ഉണ്ടായിരുന്നില്ല.

മുന്പ് കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു ഭൂമി പാട്ടത്തിനു നൽകിയതിനെയും പൊതുജനാരോഗ്യകേന്ദ്രത്തിനും മറ്റും സ്ഥലം കൈമാറിയതിനെയും വകുപ്പ് എതിർത്തിരുന്നില്ല. ഈ സാഹചര്യത്തിൽ വനം-വന്യജീവി വകുപ്പിന്‍റെ വാദം തള്ളിയ റവന്യു വകുപ്പ് ഭൂമിയിൽ നാലേക്കർ പട്ടികജാതി കുടുംബങ്ങൾക്കു നൽകുന്നതിനു നടപടികളുമായി മുന്നോട്ടുപോയി. ഇതിനിടെ പ്രശ്നം വീണ്ടും ഹൈക്കോടതിയിലെത്തി.

ചെതലയം ആക്‌ഷൻ കമ്മിറ്റിയാണ് ഭൂമി പട്ടികജാതി കുടുംബങ്ങൾക്കു പതിച്ചുനൽകുന്നതിനെ എതിർത്തും സ്ഥലം പൊതുആവശ്യത്തിനും വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടും കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഭൂമി വിതരണം സ്റ്റേ ചെയ്തു. പിന്നീട് ജനപ്രതിനിധികൾ ഉൾപ്പെടെ ഇടപെട്ടതിനെത്തുടർന്നാണ് ചെതലയം ആക്‌ഷൻ കമ്മിറ്റി കേസ് പിൻവലിച്ചത്.