കാട്ടാനശല്യത്തിൽ സഹികെട്ട് വടക്കനാട് പണയന്പം നിവാസികൾ
Tuesday, July 9, 2024 7:05 AM IST
സുൽത്താൻ ബത്തേരി: കാട്ടാനശല്യത്തിൽ സഹികെട്ട് നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട്, പണയന്പം, പച്ചാടി, കരിപ്പൂര് പ്രദേശങ്ങളിലെ കർഷക കുടുംബങ്ങൾ. സന്ധ്യമയങ്ങിയശേഷം ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ കഴിയാത്തവിധമാണ് ഈ പ്രദേശങ്ങളിൽ കാട്ടാനകളുടെ വിഹാരം. കൊന്പനും മോഴയുമാണ് ഗ്രാമങ്ങളിൽ സ്ഥിരം എത്തുന്നത്.

ഇവ വൻ കൃഷിനാശമാണ് വരുത്തുന്നത്. കഴിഞ്ഞദിവസം രാവിലെ തുരത്താനിറങ്ങിയ കർഷകർക്കു നേരേ ആനകൾ പാഞ്ഞടുത്തു. ജീവനോപാധികൾ കാട്ടാനകൾ ഇല്ലാതാക്കുന്നത് കർഷകരെ വലയ്ക്കുകയാണ്. ആനശല്യംമൂലം മാസങ്ങൾക്ക് മുന്പ് പ്ലാവുകളിലെ ചക്കകൾ കൃഷിക്കാർ വെട്ടിയിറക്കിയിരുന്നു.


കഴിഞ്ഞദിവസങ്ങളിൽ വടക്കനാട് ഇറങ്ങിയ കാട്ടാനകൾ പുതിയോണി ശ്രീലത, രതീഷ്, പ്രേമൻ, പുളിയാടി വേലായുധൻ, മാളു, ഉഷ എന്നിവരുടെ കൃഷികൾ നശിപ്പിച്ചു. കമുക്, തെങ്ങ്, കാപ്പി, കുരുമുളക് കൃഷികൾ നശിച്ച് കർഷകർക്ക് പതിനായിരക്കണക്കിനു രൂപയാണ് നഷ്ടം. വനാതിർത്തിയിലേതിനുപുറമേ കൃഷിയിടങ്ങൾക്കുചുറ്റും കർഷകർ സ്വന്തം നിലയ്ക്കു സ്ഥാപിച്ച വേലിയും ആനകൾ തകർക്കുകയാണ്. ദീർഘകാലമായി അനുഭവിക്കുന്ന കാട്ടാനശല്യത്തിനു ശാശ്വത പരിഹാരമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.