ദേശീയപാത 766ലെ രാത്രിയാത്രാവിലക്ക്: വാക്കുപാലിക്കുമോ കർണാടക ഉപമുഖ്യമന്ത്രി? ഉറ്റുനോക്കി വയനാട്
Tuesday, July 9, 2024 7:05 AM IST
കൽപ്പറ്റ: ദേശീയപാത 766ൽ ബന്ദിപ്പുര വനഭാഗത്തു തുടരുന്ന രാത്രിയാത്രാവിലക്ക് നീക്കുന്നതിന് ഇടപെടുമെന്ന വാക്ക് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പാലിക്കുമോ? ഉറ്റുനോക്കുകയാണ് വയനാട്.

ഏപ്രിൽ രണ്ടാംവാരം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വയനാട്ടിലെത്തിയ ഡി.കെ. ശിവകുമാർ മുട്ടിലിൽ യുഡിഎഫ് പ്രാദേശിക കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് രാത്രിയാത്രാ വിലക്ക് നീക്കുന്നതിനു സഹായകമായ നിലപാട് കർണാടക സ്വീകരിക്കുമെന്ന് പ്രസ്താവിച്ചത്. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ജനവിധി തേടാനിരിക്കേ കർണാടക ഉപമുഖ്യമന്ത്രിയുടേത് വീണ്‍വാക്ക് ആകില്ലെന്ന അനുമാനത്തിലാണ് വയനാട്ടുകാരിൽ നല്ലൊരു വിഭാഗം.

രാത്രിയാത്രാവിലക്കുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ നടന്നുവരികയാണ്. സെപ്റ്റംബർ രണ്ടാംവാരമാണ് കേസ് ഇനി കോടതിയുടെ പരിഗണനയ്ക്കുവരുന്നത്. ഈ അവസരത്തിൽ ദേശീയപാതയിൽ ബന്ദിപ്പുര വനഭാഗത്ത് രാപകൽ വ്യത്യാസമില്ലാതെ വാഹനഗതാഗതം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിച്ചാൽ ഇപ്പോഴത്തെ ചിത്രം മാറും. സുപ്രീം കോടതി കേരളത്തിനു അനുകൂലമായി കേസ് തീർപ്പാക്കുന്നതിനു സാഹചര്യം ഒരുങ്ങും.

വനപ്രദേശത്ത് തുരങ്കപാത നിർമിച്ച് പൂർണസമയ ഗതാഗതം അനുവദിക്കാമെന്ന നിലപാട് കർണാടക സ്വീകരിച്ചാലും കേരളത്തിനു ഗുണമാകുമെന്ന് നീലഗിരി-വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി കണ്‍വീനർ അഡ്വ.ടി.എം. റഷീദ് അഭിപ്രായപ്പെട്ടു. ആക്‌ഷൻ കമ്മിറ്റി കേസിൽ കക്ഷിയാണ്.

രാത്രിയാത്രാ വിലക്കിന് ഒന്നര പതിറ്റാണ്ടിലേറെ പഴക്കം

കോഴിക്കോടിനെ സുൽത്താൻ ബത്തേരി വഴി കൊല്ലേഗലുമായി ബന്ധിപ്പിക്കുന്നതാണ് ദേശീയപാത 766 എന്ന് പുനർനാമകരണം ചെയ്ത എൻഎച്ച് 212. ദേശീയപാത 212ലും 67ലും ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയുള്ള ഭാഗത്ത് രാത്രിയാത്ര വിലക്കി 2007 ജൂണ്‍ ഏഴിനാണ് കർണാടകയിലെ ചാമരാജ്നഗർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവായത്. ദേശീയപാതയിൽ വനഭാഗത്ത് വന്യജീവികൾ വാഹനം ഇടിച്ച് ചാകുന്നതു കണക്കിലെടുത്ത് ബന്ദിപ്പുര കടുവാസങ്കേതം മേധാവിയുടെ ശിപാർശയിലായിന്നു ഉത്തരവ്. കേരള സർക്കാരും മറ്റും ഇടപെട്ടതിനെത്തുടർന്ന് കളക്ടറുടെ ഉത്തരവ് കർണാടക മുഖ്യമന്ത്രി പിൻവലിച്ചു.

ഈ നടപടി ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവർത്തകൻ ശ്രീനിവാസബാബു കർണാടക ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹരജി നൽകി. ഇത് പരിഗണിച്ച കോടതി ബന്ദിപ്പുര വനത്തിലൂടെയുള്ള രണ്ട് ദേശീയപാതകളിലെയും രാത്രിയാത്രാ നിരോധം ശരിവച്ച് 2009 ജൂലൈ 27ന് ഇടക്കാല ഉത്തവ് പുറപ്പെടുവിച്ചു. ഇടക്കാല ഉത്തരവ് നേടിയശേഷം ശ്രീനിവാസബാബു കേസിൽ താത്പ്യം കാണിച്ചില്ല. ഈ അവസരത്തിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു. ബന്ദിപ്പുര വനമേഖലയിലെ ഗതാഗത നിരോധമായിരുന്നു ആവശ്യം.


കർണാടക ഹൈക്കോടതിയിൽ നടന്ന കേസിൽ കേരള സർക്കാരും കേരള-കർണാടക ട്രാവലേഴ്സ് ഫോറവും വ്യാപാരി വ്യവസായി ഏകോപനസമിതിയും അടക്കം സംഘടനകൾ കക്ഷി ചേർന്നിരുന്നു. എന്നാൽ പ്രകൃതി സംരക്ഷണ സമിതിയുടെ വാദങ്ങളെ ഫലപ്രദമായി നേരിടാനും വസ്തുതകൾ പഠിച്ച് കേസ് നടത്താനും ആരും തയാറായില്ല.

ഈ സാഹചര്യത്തിൽ ദേശീയപാതയിലെ ബന്ദിപ്പുര കടുവ സങ്കേതം പരിധിയിൽ രാത്രി ഒന്പതിനും രാവിലെ ആറിനും ഇടയിൽ ഗതാഗതം നിരോധിച്ച് കർണാടക ഹൈക്കോടതി 2010 മാർച്ച് 13നു പുറപ്പെടുവിച്ചു. ഇതിനെതിരേ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത കേസാണ് സുപ്രീം കോടതിയിൽ തുടരുന്നത്.

ദേശീയപാതയിൽ വാഹന ഗതാഗതത്തിനു നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നും നിരോധനസമയം ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലെ ഒരു പരിസ്ഥിതി സംഘടന നൽകിയ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. രാത്രിയാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇതിനകം പരിഗണിച്ചപ്പോഴൊക്കെ കേരളത്തിനു സഹായകമായ നിലപാടല്ല കർണാടക സ്വീകരിച്ചത്. രാത്രിയാത്ര നിരോധനത്തിൽ ആവശ്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനു സുപ്രീം കോടതി നിർദേശാനുസരണം കേന്ദ്ര സർക്കാരിന്‍റെയും കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു.

ദേശീയ പാതയിലെ രാത്രിയാത്രാവിലക്ക് നീക്കുന്നതിനു പകരം ബദൽ പാതകൾ നിർമിക്കുകയോ മെച്ചപ്പെടുത്തുന്നതിനു സഹായകമായ നിർദേശമാണ് വിദഗ്ധ സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. അന്നത്തെ ട്രാൻസ്പോർട്ട് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമിതിയിലെ കേരള സർക്കാർ പ്രതിനിധിയായിരുന്നു. ബന്ദിപ്പുര കടുവാസങ്കേതം പരിധിയിൽ ഒരു കിലോമീറ്റർ ഇടവിട്ട് അഞ്ച് മേൽപാലം നിർമിച്ചു ഗതാഗത നിയന്ത്രണം മറികടക്കണമെന്ന നിർദേശം റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം നേരത്തേ ച്ചിരുന്നു. ഇതിനെ വനം പരിസ്ഥിതി മന്ത്രാലയവും കർണാടക സർക്കാരും എതിർക്കുകയാണ് ചെയ്തത്.