ആവശ്യത്തിനു ഡോക്ടർമാരില്ലാതെ പാടിച്ചിറ കുടുംബാരോഗ്യകേന്ദ്രം
Tuesday, July 9, 2024 7:05 AM IST
പുൽപ്പള്ളി: രോഗികൾക്കു പലപ്പോഴും പ്രയോജനപ്പെടാതെ പാടിച്ചിറ കുടുംബാരോഗ്യകേന്ദ്രം. ഡോക്ടർമാരുടെ കുറവാണ് ആശുപത്രിയിൽ രോഗികൾ നേരിടുന്ന മുഖ്യപ്രശ്നം. ഒരു ഡോക്ടർ മാത്രമാണ് ഇവിടെ. രോഗികളെ പരിശോധിച്ചും മരുന്നുകുറിച്ചും ഡോക്ടറും തളരുകയാണ്.
ഓഫീസ് ആവശ്യത്തിനും മറ്റും ഡോക്ടർ പുറത്തുപോകുന്പോൾ രോഗികൾക്കു സേവനം ലഭിക്കാത്ത സാഹചര്യവുമുണ്ട്.


മുള്ളൻകൊല്ലി പഞ്ചായത്തിലെ ജനങ്ങൾ ചികിത്സയ്ക്കു ആശ്രയിക്കുന്നതാണ് പാടിച്ചിറ കുടുംബാരോഗ്യകേന്ദ്രം. കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കാത്തത്തിൽ പ്രതിഷേധം ശക്തമാണ്. ആവശ്യത്തിനു ഡോക്ടർമാരെ കരാർ അടിസ്ഥാനത്തിലെങ്കിലും നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.