കുളം നികത്തണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തി
Tuesday, July 9, 2024 7:05 AM IST
മാനന്തവാടി: ചെന്നലായി ക്വാറിക്ക് സമീപം റോഡരികിൽ സ്വകാര്യ വ്യക്തി നിർമിച്ച കുളം അപകട ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ നികത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ മുനിസിപ്പൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. ഷാജു ജോർജ് ഉദ്ഘാടനം ചെയ്തു. ജോസ് വർഗീസ്, സജേഷ് ജോണ്‍, സുനീഷ് ജോർജ്, വി.ജി. ജോസ് എന്നിവർ പ്രസംഗിച്ചു. ടി. മേരി, ആൻസി, രാജേഷ്, ബാബു, പീയൂസ് മാത്യു, സന്തോഷ് മാത്യു എന്നിവർ നേതൃത്വം നൽകി.


കുളം അപകട ഭീഷണി ഉയർത്തുന്നതായി കാണിച്ച് പ്രദേശത്തെ യൂണിറ്റി സ്വാശ്രയ സംഘം സബ് കളക്ടർക്ക് പരാതി നൽകിയിരുന്നു. സബ് കളക്ടർ ചുമതലപ്പെടുത്തിയതനുസരിച്ച് അന്വേഷണം നടത്തി വില്ലേജ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ കുളം അപകട ഭീഷണിയിലാണെന്നു ചൂണ്ടിക്കാട്ടി. സംരക്ഷണ ഭിത്തി നിർമിക്കണമെന്നു നിർദേശിച്ചു. റിപ്പോർട്ട് നടപ്പാക്കാൻ നഗരസഭ തയാറാകാത്ത സാഹചര്യത്തിലായിരുന്നു ധർണ.