ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നിവേദനം നല്‍കി
Saturday, August 3, 2024 5:03 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ആംബുലന്‍സ് പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്താന്‍ സൗകര്യം ചെയ്തു നല്‍കണമെന്നാവശ്യപ്പെട്ട് ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) നഗരസഭാധ്യക്ഷ വി.എം. സുബൈദക്ക് നിവേദനം നല്‍കി.

നേരത്തെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സുകള്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വം ആശുപത്രി വളപ്പിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ 2024 ഫെബ്രുവരി 23ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആംബുലന്‍സുകള്‍ ആശുപത്രി അങ്കണത്തില്‍ നിന്നു മാറ്റാന്‍ തീരുമാനമായി.

എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തീരുമാനം അംഗീകരിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് മഞ്ചേരി സിഐ കെ.എം. ബിനീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ബലം പ്രയോഗിച്ചാണ് ആംബുലന്‍സുകള്‍ മാറ്റിയത്. ഈ ഭാഗത്ത് ആശുപത്രിയിലേക്ക് വരുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ വേണ്ടിയാണ് അവശ്യ സര്‍വീസായ ആംബുലന്‍സുകള്‍ മാറ്റിയതെന്ന് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.


ഡ്രൈവര്‍മാരുമായോ തൊഴിലാളി പ്രതിനിധികളുമായോ കൂടിയാലോചന നടത്താതെ മൂന്നെണ്ണം ഒഴികെയുള്ള മുഴുവന്‍ ആംബുലന്‍സുകളും മാറ്റിയത് അംഗീകരിക്കാനാകില്ല. പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ക്ക് സൗകര്യം ഒരുക്കി നല്‍കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മാടായി മുഹമ്മദ്, ഏരിയ സെക്രട്ടറി എം.എ. ജലീല്‍, ജില്ലാ സെക്രട്ടറി വി. അര്‍ജുനന്‍, കെ. നളിനാക്ഷന്‍, ജയേഷ് പുല്‍പ്പറ്റ, സുധീര്‍ അലി നറുകര, മുരളി കവളങ്ങാട്, പി. ഷിജു, ബിനു പുല്‍പ്പറ്റ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.