പുല്ലങ്കോട് എസ്റ്റേറ്റില്‍ ജിയോളജി വിഭാഗം പരിശോധന നടത്തി
Saturday, August 3, 2024 5:03 AM IST
കാളികാവ്: ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് നാട്ടുകാര്‍ പുല്ലങ്കോട് എസ്റ്റേറ്റില്‍ നിന്ന് വീടുമാറി താമസം തുടങ്ങി. നാട്ടുകാരുടെ ആവശ്യപ്രകാരം ജിയോളജി വിഭാഗം എസ്റ്റേറ്റില്‍ പരിശോധന നടത്തി. പുല്ലങ്കോട് റബര്‍ എസ്റ്റേറ്റിലെ കടിഞ്ചേരി ഡിവിഷനില്‍ പലയിടങ്ങളിലായി വെള്ളക്കെട്ടുണ്ടെന്നും ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ടെന്നും പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ ആളുകള്‍ രാത്രി വീടുകള്‍ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറിയിരുന്നു.

ആളുകളുടെ ഭീതി അകറ്റുന്നതിന് ജിയോളജി വിഭാഗം പരിശോധന നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് കടിഞ്ചേരിമലയിലെ ചില ഭാഗങ്ങളും പുല്ലങ്കോട് മലയിലെ പുതിയ റീപ്ലാന്‍റിംഗ് നടത്തുന്ന ഭാഗങ്ങളിലും ജിയോളജി വിഭാഗം പരിശോധന നടത്തിയത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടി വേണമെന്ന് എസ്റ്റേറ്റ് അധികൃതരോട് ജിയോളജി വകുപ്പ് നിര്‍ദേശം നല്‍കി.

തുടര്‍ച്ചയായി കനത്ത മഴ പെയ്യുകയാണെങ്കില്‍ പ്രദേശത്തുകാരോട് മാറി താമസിക്കാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. വെള്ളക്കെട്ടുകളും ഉറവകളും നില്‍ക്കുന്ന പ്രദേശത്ത് നീര്‍ച്ചോലകളെല്ലാം തുറന്നുവിടണമെന്നു നാട്ടുകാരും ആവശ്യപ്പെട്ടു.

മഴക്കാലം തുടങ്ങുന്ന മാസങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് എസ്റ്റേറ്റ് അധികൃതര്‍ പ്രാധാന്യം കല്‍പ്പിക്കണമെന്നും പരിസ്ഥിതിലോല പ്രദേശത്ത് ജെസിബി പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.


ജനങ്ങളുടെ ഭീതിയകറ്റുന്നതിന് നിര്‍ദേശങ്ങള്‍ ജിയോളജി വകുപ്പ് അധികൃതര്‍ രേഖാമൂലം എസ്റ്റേറ്റ് അധികൃതര്‍ക്ക് നല്‍കണമെന്നും പഞ്ചായത്ത് ഭരണസമിതി ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും പഞ്ചായത്ത് ഭരണസമിതി അധികൃതരും പറഞ്ഞു.

ജനങ്ങളുടെ ജീവിതവും സൗകര്യവുമാണ് പ്രാധാന്യം കല്‍പ്പിക്കുകയെന്നും എസ്റ്റേറ്റ് അധികൃതരും വ്യക്തമാക്കി. അസിസ്റ്റന്‍റ് ജിയോളജിസ്റ്റുമാരായ പി.വി. അജീഷ്, കെ. ഇര്‍ഫാന. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.പി. സിറാജുദ്ദീന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ നീലാമ്പ്ര സിറാജുദ്ദീന്‍, അറക്കല്‍ സക്കീര്‍ ഹുസൈന്‍, വാര്‍ഡ് മെന്പര്‍മാരായ ചൂരപ്പിലാന്‍ ഷൗക്കത്ത്, തോരപ്പ ഷറഫുദ്ദീന്‍,

പുല്ലങ്കോട് എസ്റ്റേറ്റ് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ വി.പി. വീരാന്‍കുട്ടി, ഡെപ്യൂട്ടി മാനേജര്‍ ടി.കെ. മോഹന്‍കുമാര്‍, അസിസ്റ്റന്‍റ് മാനേജര്‍ കെ.വി. നാസര്‍, അസിസ്റ്റന്‍റ് ഫീല്‍ഡ് ഓഫീസര്‍ കരുമാരോട്ടില്‍ ഫൈസല്‍ ബാബു, വെല്‍ഫെയര്‍ ഓഫീസര്‍ ജിതിന്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.