ദുരന്തമുഖത്ത് ആയിരങ്ങള്‍ക്ക് ഭക്ഷണമൊരുക്കി നിലമ്പൂര്‍ സി.എച്ച്. സെന്‍റര്‍
Saturday, August 3, 2024 5:03 AM IST
നിലമ്പൂര്‍: ആയിരങ്ങള്‍ക്ക് ഭക്ഷണമൊരുക്കുന്ന തിരക്കിലാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്തെ സി.എച്ച്. സെന്‍ററിലെ വനിതാ വോളണ്ടിയര്‍മാര്‍. സാധാരണ ദിവസങ്ങളില്‍ മൂന്ന് നേരമായി 500 പേര്‍ക്ക് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നതിന് പുറമെയാണ് വയനാട് ദുരന്തത്തില്‍ മുണ്ടേരിയിലെത്തിയ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കായി ഭക്ഷണം വച്ചു വിളമ്പുന്നത്.

സി.എച്ച്. സെന്‍ററിന്‍റെ കീഴിലും അല്ലാതെയും സേവനം ചെയ്യുന്ന വോളണ്ടിയര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മൃതദേഹങ്ങള്‍ക്ക് കൂട്ടു പോകുന്നവര്‍, മറ്റ് വിവിധ വകുപ്പുകളില്‍ നിന്ന് ജില്ലാ ആശുപത്രിയിലെത്തി സേവനം ചെയ്യുന്നവര്‍, കൂടാതെ ഭക്ഷണം ആവശ്യമുള്ളവര്‍ക്കെല്ലാം സി.എച്ച്. സെന്‍ററില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

55 കിലോഗ്രാം അരിയും, സാമ്പാറും ഉപ്പേരിയും ഒറ്റ സമയത്ത് തന്നെ പാകം ചെയ്യാന്‍ കഴിയുന്ന സ്റ്റീമര്‍ അടുപ്പാണ് സി.എച്ച്. സെന്‍ററില്‍ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ അടുക്കളയിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ എളുപ്പമാണ്.


കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലെത്തിയിരുന്ന ആള്‍ക്കാരുടെ തിരക്ക് കൂടുതലായിരുന്നതിനാല്‍ 80 കിലോയിലധികം അരിയാണ് ഒരു ദിവസം തന്നെ വച്ചിരുന്നത്. വെള്ളിയാഴ്ച 55 കിലോഗ്രാം അരിയാണ് വച്ചത്. ഒരുമാസത്തെ പ്രവര്‍ത്തനത്തിനായി രണ്ടര ലക്ഷം രൂപയുടെ ചെലവാണ് വരുന്നതെന്ന് കേന്ദ്രത്തിന്‍റെ ജനറല്‍ സെക്രട്ടറിയും മാനേജരുമായ സക്കീര്‍ ഐകമത്ത് വിശദീകരിച്ചു.

പലരുടെയും സാമ്പത്തിക സഹായം കൊണ്ടും സംഭാവന വഴി ലഭിക്കുന്ന തുകകള്‍ കൊണ്ടുമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം സുഗമമായി നടന്നുപോകുന്നതെന്ന് വനിതാ ക്യാപ്റ്റന്‍ സെറീന മുഹമ്മദലി പറഞ്ഞു. 260 വനിതകളും 50 പുരുഷ വോളണ്ടിയര്‍മാരും സി.എച്ച്. സെന്‍റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മൃതദേഹ പരിപാലനത്തിനായി പരിശീലനം നേടിയ 50 പേരും ഇവിടെയുണ്ട്.