ഉരുള്‍പൊട്ടല്‍ ഭീഷണി: മലപ്പുറം, കോഴിക്കോട് അതിര്‍ത്തി ഗ്രാമങ്ങളും ആശങ്കയിൽ
Saturday, August 3, 2024 5:03 AM IST
നിലമ്പൂര്‍: വയനാട് മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നൂറുക്കണക്കിന് ആളുകള്‍ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിന്‍റെ നടുക്കത്തിലാണ് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നു 2400 മുതല്‍ 3000 അടി വരെ ഉയരത്തിലുള്ള പരിസ്ഥിതി ലോല മേഖലകളിലാണ് വ്യാപകമായി കുന്നിടിക്കല്‍ തുടരുന്നത്.

വെണ്ടേക്കുംപൊയിലിന് മുകളില്‍ ഊര്‍ങ്ങാട്ടിരി, കൂടരഞ്ഞി പഞ്ചായത്തുകളോട് ചേര്‍ന്ന ഭാഗത്താണ് സ്വകാര്യവ്യക്തിയുടെ പാര്‍ക്ക് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നത്. ഇതിന് ആവശ്യമായ രേഖകള്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ ജിയോളജി, റവന്യു അധികൃതര്‍ തയാറായിട്ടില്ല. നിലമ്പൂര്‍ നായാടംപൊയില്‍ മലയോരപാതയില്‍ "എസ്’ വളവ് മുതല്‍ നായാടംപൊയില്‍ കുരിശ്മലക്ക് താഴ്ഭാഗം വരെ ഭൂമാഫിയകള്‍ വ്യാപകമായി മണ്ണിടിച്ച് റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിര്‍മിച്ചുവരുന്നു.

മൂവായിരം അടിയിലേറെ ഉയരത്തില്‍ നില്‍ക്കുന്ന മാണിക്യന്‍മുടിയുടെ താഴ്വാരത്തും വ്യാപകമായി കുന്നിടിച്ച് നിരത്തിയിരിക്കുകയാണ്. ചെങ്കുത്തായി നില്‍ക്കുന്ന പരിസ്ഥിതി മേഖലകളിലെല്ലാം ഇപ്പോള്‍ കാണാനുള്ളത് വലിയ റിസോര്‍ട്ടുകള്‍ മാത്രമാണ്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയില്‍ മുതല്‍ ചീങ്കണ്ണിപ്പാലി വരെയുള്ള ഭാഗങ്ങളിലും കുന്നിടിച്ച് നിരത്തുകയാണ്.


1994നും 2019നുമിടയില്‍ ഒരു ഡസനിലേറെ മണ്ണിടിച്ചിലുണ്ടായ മേഖലയാണിത്. 2006ല്‍ ഈ മേഖലയില്‍ ഒരു നിര്‍മാണ പ്രവൃത്തിയും പാടില്ലെന്ന് ജിയോളജിവകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റവന്യു, പഞ്ചായത്ത് ജിയോളജി വിഭാഗങ്ങളിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ഭൂമാഫിയകളും രാഷ്ട്രീയ നേതൃത്വങ്ങളിലെ ചിലരുടെയും ഒത്താശയോടെയാണ് പരിസ്ഥിതി മേഖലയില്‍ നിയന്ത്രണങ്ങളില്ലാതെ കെട്ടിടങ്ങള്‍ പണിയുന്നത്.

ദുരന്തം ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ ഈ മേഖലയില്‍ അടിയന്തരമായി പരിശോധന നടത്തുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയുമാണ് ആവശ്യം.