കഞ്ചാവ് കേസില്‍ മധ്യവയസ്കന് അഞ്ചുവർഷം കഠിന തടവ്
Friday, August 2, 2024 5:23 AM IST
മഞ്ചേരി: ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തുന്നതിനിടെ പോലീസ് പിടിയിലായ മധ്യവയസ്കന് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കീഴാറ്റൂര്‍ എരിക്കുന്നത്ത് വീട്ടില്‍ പ്രദീപി(50)നെയാണ് ജഡ്ജ് എം.പി. ജയരാജ് ശിക്ഷിച്ചത്. 2019 ഡിസംബര്‍ ഒന്നിനാണ് ഇയാള്‍ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മഞ്ചേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്‍ ആനക്കയത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്.

ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച 6.1 കിലോഗ്രാം കഞ്ചാവാണ് പോലീസ് ഇയാളില്‍ നിന്നു കണ്ടെടുത്തത്. കേസില്‍ ജാമ്യം നേടിയ പ്രതി മഞ്ചേരി പോലീസ് സ്റ്റേഷനില്‍ തന്നെ മറ്റൊരു കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലാണ്. മഞ്ചേരി പോലീസ് ഇന്‍സ്പെക്ടറായിരുന്ന സി. അലവിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.


പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് പത്ത് സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 23 രേഖകളും അഞ്ച് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതി പിഴയടക്കാത്തപക്ഷം നാല് മാസത്തെ അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.