നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നു; അപകടങ്ങള്‍ വിട്ടൊഴിയാതെ ചീനിപ്പാടം
Friday, August 2, 2024 5:23 AM IST
കരുവാരകുണ്ട്: മലയോരപാതയുടെ നവീകരണ ശേഷം അപകടങ്ങള്‍ വിട്ടൊഴിയാതെ ചീനിപ്പാടം. മലയോരപാത നവീകരണത്തില്‍ പരമാവധി വളവുകളും കയറ്റങ്ങളും ഒഴിവാക്കി പാത പുനര്‍നിര്‍മിച്ചിട്ടും കണ്ണത്തിനും കേരള എസ്റ്റേറ്റ് വില്ലേജിനും ഇടയിലുള്ള ചീനിപ്പാടത്ത് അപകടങ്ങള്‍ പതിവാകുന്നു. മലയോര പാതയുടെ നവീകരണം ഏതാണ്ട് പൂര്‍ത്തിയായ ശേഷം പത്തിലേറെ അപകടങ്ങളാണ് പ്രദേശത്തുണ്ടായത്.

പകടത്തില്‍പ്പെട്ട് രണ്ട്പേര്‍ മരിക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയമുണ്ടായി. കണ്ണത്ത് ടൗണിനും കേരള എസ്റ്റേറ്റ് വില്ലേജ് ഓഫീസിനു ഇടയിലുള്ള അരകിലോമീറ്റര്‍ മാത്രം ദൂരമുള്ള സ്ഥലത്താണ് ഇത്രയധികം അപകടങ്ങള്‍ സംഭവിച്ചത്.

കണ്ണത്ത് ടൗണ്‍ മുതല്‍ സി.ടി.പടി വരെയുള്ള ഭാഗത്തെ വളവുകള്‍ അപകട വളവുകളാണ്. എതിര്‍ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങളെ നേരില്‍ കാണാന്‍ കഴിയാത്ത അവസ്ഥ ഇവിടെ ഉണ്ടാകാറുണ്ട്. ഇവിടെ ബൈക്ക് യാത്രികരാണ് കൂടുതലും അപകടത്തില്‍പ്പെടാറ്. അതേസമയം സി.ടി. പടി മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗത്തെ അപകടങ്ങള്‍ക്ക് കാരണം അമിതവേഗതയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.


ഇവിടെ വാഹനങ്ങള്‍ നിയന്ത്രണം വിട്ടുമറിയുകയോ വൈദ്യുതിതൂണിലോ മുന്നറിയിപ്പ് ബോര്‍ഡിലോ ഇടിക്കുകയോ ആണ് ചെയ്യുന്നത്. കഴിഞ്ഞദിവസം ഓട്ടോറിക്ഷയും വാനും കൂട്ടിയിടിച്ച് നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന മരണപ്പെട്ട വിദ്യാര്‍ഥി ഷാന്‍വറിന്‍റെ മാതാവിനും സഹോദരനും സഹോദരിക്കും ഓട്ടോ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റു.

ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അപകടങ്ങള്‍ കുറയ്ക്കുന്നതിന് യാതൊരു നടപടികളും അധികൃതര്‍ കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.