നിലമ്പൂരിലും മുണ്ടേരിയിലും കര്‍മനിരതരായി രക്ഷാപ്രവര്‍ത്തകര്‍
Friday, August 2, 2024 5:18 AM IST
നിലമ്പൂര്‍: മറ്റേതൊരു ദുരന്തത്തിലുമെന്നപോലെ വയനാട് ദുരന്തത്തെ തുടര്‍ന്ന് മൃതദേഹങ്ങള്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയപ്പോള്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നിലമ്പൂര്‍ മേഖലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ കീഴിലുള്ള രക്ഷാപ്രവര്‍ത്തകര്‍ കാഴ്ചവച്ചത്. ആരുടെയും ഉത്തരവുകള്‍ക്ക് കാത്തുനില്‍ക്കാതെ ആരും തന്നെ നിര്‍ബന്ധിക്കുകയോ ആവശ്യപ്പെടുക പോലുമോ ചെയ്യാതെ പുലര്‍ച്ചെ അഞ്ചുമണിക്ക് വീട്ടില്‍ നിന്ന് മുണ്ടേരിയിലേക്ക് പുറപ്പെട്ടവരാണ് പലരും.

അവനവന്‍റെ കൈയില്‍ കിട്ടിയ ഉപകരണങ്ങളുമായി മുന്‍പരിചയമൊന്നുമില്ലാത്ത വനമേഖലയിലൂടെയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ഇവര്‍ പ്രവര്‍ത്തനം നടത്തിയത്. പുഴയുടെ തീരങ്ങളിലൂടെയും ചാലിയാറില്‍ കൂടിയും നടന്ന്, കാണുന്നതും സംശയമുള്ളതുമായ സ്ഥലങ്ങളില്‍ മൃതദേഹ പരിശോധന നടത്തി മുഴുവനായോ ഭാഗികമായോ ഉള്ള ദേഹങ്ങള്‍ ശേഖരിച്ച് തുണികളിലും പ്ലാസ്റ്റിക്കുകളിലും വച്ചാണ് അവര്‍ തീരത്തേക്ക് എത്തിയിരുന്നത്.

സര്‍ക്കാര്‍ സംവിധാനമെന്ന് പറയുന്നത് അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനവും പോലീസും വനം വകുപ്പും റവന്യു ജീവനക്കാരുമാണ്. ആദ്യദിനത്തില്‍ എക്സൈസ് സംഘവും മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാരും എത്തിയിരുന്നെങ്കിലും സ്വാഭാവികമായും അവര്‍ക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇതില്‍ പലര്‍ക്കും വനത്തിലും പുഴയിലിറങ്ങി തെരച്ചിൽ നടത്താനുള്ള ആത്മബലമുണ്ടായിരുന്നില്ല.


എന്നാല്‍ സാധാരണക്കാരായ യുവാക്കളും അല്ലാത്തവരുമായ ഒരു കൂട്ടം പേര്‍ ആത്മസമര്‍പ്പണം നടത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് എത്തിയിരുന്നത്.

ട്രോമകെയര്‍, സാന്ത്വനം, വൈറ്റ് ഗാര്‍ഡ്, എമര്‍ജന്‍സി റെസ്ക്യു ഫോഴ്സ് (ഇആര്‍എഫ്), യൂത്ത് കെയര്‍, എസ്കെഎസ്എസ്എഫ് വിഖായ, സേവാ ഭാരതി, ഡിവൈഎഫ്ഐ ബ്രിഗേഡ്, കേരള യൂത്ത് ഫോഴ്സ്, ടീം വെല്‍ഫെയര്‍, എസ്ഡിപിഐ വെല്‍ഫെയര്‍, അഗ്നിരക്ഷാ സേനയുടെ സിവില്‍ ഡിഫന്‍സ് സര്‍വീസ്, ടീം കേരള, അഷ്റഫ് കൂട്ടായ്മ തുടങ്ങിയവരെല്ലാം സന്നദ്ധ സേവന പ്രവര്‍ത്തകരായി മുണ്ടേരിയിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ആംബുലന്‍സുകള്‍ ക്രമീകരിക്കുക, മൃതദേഹങ്ങള്‍ എത്തിയാല്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാര്‍ സുരക്ഷിത സ്ഥാനത്തേക്കും മാറ്റുന്നത്, വയനാട്ടിലേക്ക് കൊണ്ടുപോകാനുള്ള മൃതദേഹങ്ങള്‍ തയായറാക്കി സ്ട്രെക്ചറിൽ ആംബുലന്‍സില്‍ കയറ്റുന്നതുമെല്ലാം വിവിധ സംഘടനകളുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ്.