മലപ്പുറത്ത് വയോധികന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു
Thursday, August 1, 2024 10:36 PM IST
മലപ്പുറം: മേല്‍മുറി ആലത്തൂര്‍പ്പടി ചിറയ്ക്കല്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. ആലത്തൂര്‍ സ്വദേശിയായ പുള്ളിയില്‍ തമ്മാനശേരി യൂസഫ് (77) ആണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. ചിറയ്കക്കല്‍ തോട്ടില്‍ കുളിക്കാനെത്തിയതായിരുന്നു യൂസഫ്. ഏറെനേരം കഴിഞ്ഞിട്ടും യൂസഫിനെ കാണാത്തതിനാല്‍ സംശയം തോന്നിയ സ്ഥലത്തുണ്ടായിരുന്നവര്‍ നോക്കിയപ്പോള്‍ കരയില്‍ വസ്ത്രങ്ങളും ചെരിപ്പും സോപ്പും കാണുകയായിരുന്നു.

ഇതോടെ മലപ്പുറം ഫയര്‍ ഫോഴ്സിനെ വിവരമറിയിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ അബ്ദുറഫീഖ്, സ്കൂബ ഡ്രൈവര്‍മാരായ ഷിബിന്‍ നിഷാദ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ വൈകുന്നേരം ആറുമണിയോടെ മൃതദേഹം കണ്ടെടുത്തു. സ്ഥലത്ത് നല്ല ഒഴുക്കുണ്ടായിരുന്നു.


മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആലത്തൂര്‍പടി ജുമാമസ്ജിദില്‍ കബറടക്കും. ഭാര്യ: ആയമ്മ. മക്കള്‍: സുലൈഖ, ഖാദര്‍, ഹമീദ്, റഹ്മത്ത്.