ബിസിനസ് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്
Thursday, August 1, 2024 5:39 AM IST
മഞ്ചേരി: ബിസിനസ് പങ്കാളിയെ കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും 90000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി മാട്ടറക്കല്‍ ചേലക്കാടന്‍ അബൂബക്കറി (71) നെയാണ് ജഡ്ജ് എ.വി. ടെല്ലസ് ശിക്ഷിച്ചത്. അബൂബക്കറിനൊപ്പം മരക്കച്ചവടം ചെയ്തു വരികയായിരുന്ന കുഞ്ഞിമരക്കാര്‍ ആണ് കൊല്ലപ്പെട്ടത്.

2015 ജൂണ്‍ 15ന് താഴെക്കോട് മുതുക്കുംപുറം ഹംസക്കുട്ടിയുടെ ചായക്കടയില്‍ വച്ചാണ് സംഭവം. അബൂബക്കറും കുഞ്ഞിമരക്കാരും തമ്മില്‍ കച്ചവടത്തിലെ പണമിടപാട് സംബന്ധമായുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. അബൂബക്കര്‍ അരയില്‍ കരുതിയിരുന്ന കത്തിക്കൊണ്ട് കുഞ്ഞിമരക്കാരെ കുത്തുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ കുഞ്ഞിമരക്കാരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.


തൊട്ടടുത്ത ദിവസം തന്നെ അബൂബക്കര്‍ പെരിന്തല്‍മണ്ണ പോലീസില്‍ കീഴടങ്ങി. പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.എം. ബിജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. കൊല്ലപ്പെട്ട കുഞ്ഞിമരക്കാറുടെ മകന്‍ യാസിര്‍ ആണ് പരാതിക്കാരന്‍. പരാതിക്കാരന്‍റെ പ്രത്യേക അപേക്ഷ പ്രകാരം സര്‍ക്കാര്‍ അഡ്വ. പി.പി. ബാലകൃഷ്ണനെ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നു.

കേസില്‍ ആകെയുള്ള 34 സാക്ഷികളില്‍ 22 പേരെ കോടതിയില്‍ വിസ്തരിച്ചു. 27 രേഖകളും കൊലപ്പെടുത്താനുപയോഗിച്ച കത്തിയടക്കം ഒമ്പതു തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ലെയ്സണ്‍ വിംഗിലെ എസ്‌സിപിഒ അബ്ദുള്‍ഷുക്കൂര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പിഴയടക്കാത്ത പക്ഷം രണ്ടു വര്‍ഷത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും പിഴയടക്കുകയാണെങ്കില്‍ തുക പരാതിക്കാരനായ യാസിറിന് നല്‍കണമെന്നും കോടതി വിധിച്ചു.